NOVEL||ORU JANMATHIL PALA JANMAM||BY SMT INDIRAKRISHNAN || അവതരണം ഷീല ഷെല്ലാസ്
Автор: vayanaaramam / വായനാരാമം
Загружено: 2025-09-15
Просмотров: 775
Описание:
ഒരു ജന്മത്തിലെ പല ജന്മങ്ങൾ (നോവൽ ആരംഭിക്കുന്നു)
രാവിലെ ജെസ്സിയുടെ ഫോൺ , . "ശാന്തേ കൃപയിൽ നിന്ന് വിളിച്ചിരുന്നു. നിന്റെ ഹോം നഴ്സിന്റെ റജിസ്ട്രേഷൻ പുതുക്കണം അല്ലെങ്കിൽ അവരെ തിരിച്ചയക്കണംന്ന്. പതിനഞ്ചാം തിയതിക്ക് മൂന്നു മാസായത്രെ. നിനക്ക് ഇപ്പഴെങ്ങിനെണ്ട് "
" കുഴപ്പമൊന്നുമില്ല നടക്കാം. എല്ലാം തനിയെ ചെയ്യുന്നുണ്ട്. ഒരു വാക്കിംഗ് സ്റ്റിക്ക് വാങ്ങീണ്ട് പുറത്തുപോവുമ്പോൾ ഒരു ധൈര്യത്തിന് "
" എന്നാലിനി അവരെ തിരിച്ചയച്ചോളോ . വെറുതെ നിന്റെ പെൻഷൻ കാശ് നല്ലൊരു തുക കൊടുക്കണ്ടെ?" ജെസ്സി
ജെസ്സി പറയുന്നതും കാര്യം. എല്ലാം തനിയെ ചെയ്യാൻ പറ്റുന്നുണ്ട്. ഭക്ഷണം വയ്ക്കാൻ വയ്യെന്നു തോന്നിയാൽ തൊട്ടു തന്നെ ഒരു അമ്യാരുടെ ഹോട്ടലുണ്ട് പകർച്ച കിട്ടും. അടിച്ചു വാരി തുടക്കാൻ ആഴ്ചയിലൊരാളെ നിറുത്തിയാൽ മതി. അടുത്തുള്ള ഫ്ലാറ്റിൽ വരുന്ന പണിക്കാരെ ആരെയെങ്കിലും അന്വേഷിക്കാം.
പക്ഷെ ഒറ്റക്കു കഴിയാൻ ഒരു ധൈര്യക്കുറവ്.
" ആലോചിക്കട്ടെ " ജെസ്സിയോട് മറുപടി പറഞ്ഞു.
" ഞാൻ നാളെ വരാം ലിസക്ക് നിന്നെ കാണണംന്ന്ണ്ട്ന്ന് പറഞ്ഞു " ജെസ്സി ഫോൺ വച്ചു.
മൂന്നു മാസം മുമ്പ് ബാങ്കിൽ പോയി വരുമ്പോൾ ചവുട്ടിയ ഉരുളങ്കല്ലൊന്നു ഉരുണ്ടു ബാലൻസ് പോയതാ . ഇരിക്കക്കുത്താലെ വീണു. റോഡിൽ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ പിടിച്ചെഴുന്നേല്പിച്ചപ്പോൾ നിൽക്കാൻ പറ്റുന്നില്ല. അടുത്തുള്ള കടക്കാരനെ കൊണ്ട് ഫോൺ ചെയ്യിച്ച് ആoബുലൻസ് വരുത്തി ആ സ്പത്രിയിലെത്തിച്ചു. കാഷ്വാലിറ്റിയിലെ ഡോക്ടർ നോക്കിയ ഉടനെ പറഞ്ഞു നട്ടെല്ലിനു ഫ്രാക്ചറുണ്ട് സർജ്ജറി വേണ്ടി വരും എന്ന് . മൊബൈൽ ഫോൺ ഉള്ള കാരണം ജെസ്സിയെ വിളിച്ചു വിവരം പറഞ്ഞു. ജെസ്സി ഓടിയെത്തി. ഓർത്തോ പീഡീഷ്യൻ നോക്കി.സ്കാനിങ് കഴിഞ്ഞ് പിറ്റേ ദിവസം ഓപ്പറേഷൻ ഉറപ്പിച്ചു.
ഒറ്റക്കു താമസിക്കുകയാണെന്നു പറഞ്ഞപ്പോൾ ഡോക്ടർ തന്നെയാണ് ജെസ്സിയോട് പറഞ്ഞത് ബന്ധുക്കളെ അറിയിക്കണം ഓപ്പറേഷന് മുമ്പ് എന്ന്. സഹായത്തിന് പള്ളിക്കാർ നടത്തുന്ന കൃപ എന്ന ഏജൻസിയിൽ വിളിച്ചു പറഞ്ഞ് ആളെ വരുത്തിയതും ജെസ്സി തന്നെ. തറവാട്ടിൽ താമസിക്കുന്ന മല്ലികയെയാണ് വിളിച്ചു പറഞ്ഞത്.
"എന്തേ പറ്റീത് " എന്നും ചോദിച്ച് ഓടി വന്നു അവൾ.
"വയസ്സെഴുപത്തഞ്ചായില്ലെ. ഇനി ഓപ്പറേഷൻ ചെയ്യാനൊക്കെ പറ്റ്വോ ?" മല്ലിക.
" ചെയ്യാമെന്നാണ് ഡോക്ടർ പറഞ്ഞത്. അല്ലാതെ നടക്കാൻ പറ്റില്ലത്രെ. "
ജെസ്സിയുടെ മരുമകൾ വന്ന് ഇൻഷൂറൻസിന്റെ കാര്യമൊക്കെ ശരിയാക്കിയിരുന്നു. കാഷ് ലസ്സ് ആയതു കൊണ്ട് സമാധാനം. രണ്ടു ലക്ഷം രൂപയാണ് ചിലവ് പറഞ്ഞത്. ഇരുപതിനായിരം രൂപ ബാങ്കിൽ നിന്നു വാങ്ങിയതുണ്ടായിരുന്നു. പിറ്റേ ദിവസം ചെക്കു കൊടുത്ത് മുപ്പതിനായിരം കൂടി എടുക്കാൻ ജെസ്സിയെ ഏർപ്പാടാക്കി. ഇരുപത ത്തി മുവ്വായിരം രൂപ കെട്ടിയിട്ടാണ് ഏജൻസിയിൽ നിന്നും ആളെ അയച്ചത്. മല്ലി കവന്നതും പഴ്സ് ഏറ്റെടുത്തു എല്ലാം അവളാണ് പിന്നത്തെ ഭരണം. ഓപ്പറേഷൻ കഴിഞ്ഞ് ഡിസ്ചാർജ്ജ് ചെയ്തപ്പോൾ മല്ലികയുടെ വീട്ടിലേക്ക് തറവാട്ടിലേക്ക് കൊണ്ടുപോയി. ഒന്നും മറുത്തു പറഞ്ഞില്ല. ഹോം നഴ്സിനെ പറ്റി ഒന്നും അറിയില്ലല്ലോ എന്താണ് പ്രകൃതം എന്ന്.
വീട്ടിൽ ചെന്നപ്പോഴേ തുടങ്ങി മല്ലികയുടെ വേഷം കെട്ട്.
" ചേച്ചിക്കറിയാലോ ഞങ്ങൾക്ക് വരുമാനമൊന്നും ഇല്ലാന്ന്. ഏട്ടൻ ഒരു കടേല് പോണേന് പതിനഞ്ചായിരം രൂപ കിട്ടും. അത് നല്ലൊരു ഭാഗം ബാറിലും പോവും.
രണ്ടാൾക്ക് ഭക്ഷണം വേണ്ടെ? എല്ലാ ചിലവുo കൂടി താങ്ങില്ല. അമ്പതിനായിരം രൂപക്ക് ചെക്കെഴുതി കൊടുത്തു. മുപ്പതിനായിരം മല്ലികക്ക് കൊടുത്തു. 20000 കയ്യിൽ വച്ചു.
ഹോം നേഴ്സ് സ്റ്റെല്ലനല്ല സ്വഭാവം. ഒരു പരാതിയുമില്ലാതെ എല്ലാം ചെയ്യും. ഭക്ഷണo എന്തു കൊടുത്താലും പരാതിയുമില്ല.
ഒരു മാസം കഴിഞ്ഞ് വാക്കറിൽ നടക്കാമെന്നായപ്പോൾ ഡോക്ടറെ കണ്ടു വന്നപ്പോൾ നേരെ സ്വന്തം വീട്ടിലേക്കു പോയി. മല്ലിക ക്കെന്നും പരാതിയേയുള്ളൂ. "പണിയെടുത്തു തോറ്റു. ഒന്നു പുറത്തു പോവാൻ പറ്റണില്ല. തന്നെ ഏറ്റണ്ടെ ഈ ഭാരം "
ഓപ്പറേഷൻ കഴിഞ്ഞ് ആസ്പ ത്രിയിൽ വന്നു കണ്ടിരുന്നു നേരെ താഴെയുള്ള അനിയത്തി ഗീത. അവൾക്ക് ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്നു. മക്കളൊന്നും അടുത്തില്ല. അവൾ തന്നെ ഭാരം ഭർത്താവിന്. കോളേജ് പ്രൊഫസറായി റിട്ടയർ ചെയ്തതാണ് ഭാര്യയും ഭർത്താവും പെൻഷൻ ഉള്ളതു കൊണ്ട്പണത്തിനു ബുദ്ധിമുട്ടില്ല.
അനിയൻ മരിച്ചു പോയി റിട്ടയറായ ഉടനെ. അവന്റെ ഭാര്യ ഹേമ വല്യേച്ചിയെ കാണാൻ വരും ഇടക്കിടക്ക്.
"മല്യേച്ചിക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ കൊണ്ടോക്കോളാം വല്യേച്ചിയെ " ഹേമ
ഹേമയെ നന്നായി അറിയാവുന്നതു കൊണ്ട് ആക്ഷണവും നിരസിച്ചു.
അച്ഛൻ സർവ്വീസിലിരുന്നു മരിക്കുമ്പോൾ ഡിഗ്രിക്കു പഠിക്കുന്നു. പഠിച്ച് ഒരു കോളേജ് ടീച്ചറാവണമെന്ന മോഹം ഉപേക്ഷിച്ചു. അച്ഛന്റെ ഡിപ്പാർട്ട്മെന്റിൽ ആശ്രിത നിയമനം നേടി. ഗീതക്ക് 15 വയസ്സ് മല്ലികക്ക് 12 വയസ്സ് വിനോദന് 10 വയസ്സ്. താഴെയുള്ളവരെ പഠിപ്പിക്കണം കല്യാണം കഴിച്ചു കൊടുക്കണം. ജോലി കിട്ടിയതിനൊപ്പം കുടുംബഭാരം തലയിലായി. അമ്മക്കാണെങ്കിൽ ഒരു തന്റേടവുമില്ല. കിട്ടിയ പൈസ എങ്ങിനെ ചില വാക്കണമെന്ന് പോലും അറിഞ്ഞുകൂടാ.
ഗീത Msc കഴിഞ്ഞപ്പോൾ ജോലി കിട്ടുo ഒരു സഹായമാവുമെന്നു കരുതി. രണ്ടു കൊല്ലം ഒരു ടൂ റ്റോറിയലിൽ ജോലിക്കു പോയി. അയ്യായിരം രൂപ കൊടുത്താണ് NSS ന്റെ കോളേജിൽ ജോലിക്ക് ചേരുന്നത്. 216രൂപ ശമ്പളം കിട്ടുന്ന ജോലിക്കാരിക്ക് അയ്യായിരം സംഘടിപ്പിക്കൽ എളുപ്പമായിരുന്നില്ല. മല്ലികയും MA ക്ക് ചേർന്നിരുന്നു. അനിയൻ ഡിഗ്രിക്കും. ധർമ്മോദയത്തിൽ ചേർന്നിരുന്ന രണ്ടു കുറികൾ വിളിച്ചെടുത്താണ് ഗീതയെ ജോലിക്ക് കയറ്റിയത്. ഒരു കൊല്ലം കഴിയുമ്പോഴേക്കും പ്രേമവും കല്യാണവും.. അതു നടത്തിക്കൊടുത്തപ്പോഴേക്കും നല്ലൊരു ബാധ്യതയുമായി.
മല്ലിക MA കഴിഞ്ഞ് ടൂ റ്റോറിയലിൽ പഠിപ്പിക്കാൻ പോയി തുടങ്ങി. വിനോദ് ഡിഗ്രി കഴിഞ്ഞ് വലിയ താമസമില്ലാതെ ബാങ്കിൽ ജോലിയായപ്പോൾ സമാധാനമായി ഒരു കൈ സഹായമായല്ലോ. കണ്ണൂരിലായിരുന്നു പോസ്റ്റിംഗ്. അവന്റെ താമസച്ചിലവുo ഡ്രസ് എടുക്കലും സിനിമ കാണലും കഴിഞ്ഞാൽ വലിയതായൊന്നും ബാക്കിയുണ്ടായിരുന്നില്ല. ട്രാൻസ്ഫർ കിട്ടി നാട്ടിലെത്തിയപ്പോഴേക്കും കല്യാണവുമായി. അവന്റെ പ്രേമഭാജനത്തിനെ വല്ല ദുബായിക്കാരും...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: