NOVEL||ORU JANMATHIL PALA JANMAM ||ഒരു ജന്മത്തിൽ പല ജന്മം ||BY SMT INDIRAKRISHNAN || ഷീല ഷെല്ലാസ്
Автор: vayanaaramam / വായനാരാമം
Загружено: 2025-09-21
Просмотров: 446
Описание:
ഒരു ജന്മത്തിൽ പല ജന്മങ്ങൾ
നോവൽ III
ഒരു നിലക്കാലോചിച്ചാൽ ജയിലിലെ ജീവിതവും ഭേദാ യിരുന്നു. കിടക്കാനൊരിടം. ഭക്ഷണം ഇതിൽ കൂടുതലൊന്നും ആശയില്ലാത്ത തങ്കുവിന് സന്തോഷായിരുന്നു ജയിലും. പകല് പണിയെടുത്താൽ സമാധാനായി കിടന്നുറങ്ങാം. തയ്യലും , കൃഷിയും അത്യാവശ്യം ചില പണികളൊക്കെ പഠിച്ചെടുത്തു. ഇതേ അവസ്ഥയിൽ ജയിലിലെത്തിയ ഒരു ടീച്ചറാണ് വായിക്കാൻ പഠിപ്പിച്ചത്. അറിയാത്ത തൊക്കെ പറഞ്ഞു തരും. നല്ല ഒരു സ്ത്രീ . വലിയ വീട്ടിലെ. പരോൾ അനുവദിച്ചാലും വീട്ടിൽ പോയിരുന്നില്ല. , "മനപൂർവ്വമല്ലെങ്കിലും ചെയ്തതു കൊലയല്ലെ ശിക്ഷ അനുഭവിച്ചു തന്നെ തീരണം" ടീച്ചർ പറയും.
ജയിൽ ജീവിതത്തിലും സന്തോഷം പ്രകടിപ്പിക്കുന്ന മറ്റുള്ളവർക്ക് സന്തോഷം കൊടുക്കുന്ന സ്ത്രീ . ഇന്നത്തെ മനസ്സും ചിന്തകളും ടീച്ചറുടെ സഹവാസം. ജയിലിൽ അത്ര വലിയ മോശം അനുഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല.. ചില വൃത്തികെട്ട സ്ത്രീകളും ഉദ്യോഗസ്ഥകളും മോശായി പെരുമാറിയാലും കൂടുതലും സാധാരണക്കാരായിരുന്നു. ക്രിമിനൽന്ന് ആൾക്കാരു പറഞ്ഞാലും ഗതികേടു കൊണ്ട് ക്രിമിനലായവരായിരുന്നു അധികവും. മനസ്സിൽ ക്രൂരതയും, ക്രിമിനലിസമുള്ളവർ വളരെ കുറവായിരുന്നു. ഭക്ഷണവും സമാധാനവും അവർക്ക് കിട്ടിയിരുന്നത് ജയിലിലായിരുന്നു. കരിഞ്ഞുണങ്ങി വന്നവർ ഭക്ഷണവും ഉറക്കവും കിട്ടുന്ന കാരണം നല്ല വൃത്തി വയ്ക്കും.
ജയിലിൽ നിന്ന് പുറത്തു പോവുന്നതായിരുന്നു പലർക്കും സങ്കടം.
ആ ചിന്ത എന്റെ മനസ്സിലുമുണ്ടായിരുന്നു. എവിടേക്കു പോവും?. ആര് തുണക്കും. ?
ശിക്ഷ കഴിഞ്ഞാൽ അവിടെ നിറുത്തില്ലല്ലോ. പല സാമൂഹ്യ പ്രവർത്തകരും ജയിലിൽ വന്ന് സംസാരിക്കാറുണ്ടായിരുന്നു. അതിൽ പെട്ട ഒരു ഫാദർ ജയിലിൽ നിന്നു പുറത്തു വന്നാൽ എന്തെങ്കിലും സഹായം ആവശ്യം വന്നാൽ ഈ നമ്പറിൽ വിളിച്ചാൽ മതി എന്നു പറഞ്ഞ് നമ്പറും അഡ്രസ്സു മെഴുതിയ കാർഡു തന്നിരുന്നു.
ജയിലിൽ നിന്നും പുറത്തുവന്ന ഉടനെ രേവതി ഡോക്ടറെ തന്നെ ഓർത്തത്. കുറി വച്ചിരുന്ന പൈസയും കാണുമല്ലോ. അവിടെയെത്തിയപ്പോൾ ഡോക്ടറുമില്ല കുറിക്കമ്പനിയുമില്ല.
ഫാദറിനെ വിളിച്ച ഉടനെ അങ്ങോട്ടു ചെന്നോളാന് പറഞ്ഞത്... ഫാദറിനെ പറ്റി എന്തു കേട്ടാലും ഫാദറിനോട് വെറുപ്പു വിചാരിക്കാൻ കഴിഞ്ഞിട്ടില്ല. പണിയെടുത്ത കാശ് തട്ടിക്കുകയാണെന്ന് അറിഞ്ഞിട്ടും ഒന്നും ചോദിക്കാൻ തോന്നാറില്ല.
ആദ്യത്തെ അഞ്ചു കൊല്ലത്തോളം ഒറ്റ പൈസ തന്നിട്ടില്ല. ഇപ്പോ അഞ്ചു കൊല്ലമായി മുവ്വായിരം വീതം മാസം വാങ്ങുന്നു.. അതു തട്ടിപ്പാണെന്ന് എല്ലാവരും പറയുന്നു. കുട്ടികളും കുടുമ്മവുമില്ലാത്ത അച്ചനെന്തിന് പണംന്ന് വിചാരിക്കാറുണ്ട്. രഹസ്യ ബന്ധങ്ങൾ ഉണ്ടെന്നു പറയുന്നു ചിലർ. കൃപയിലുള്ള പലർക്കും അച്ചനെ കുറിച്ച് നല്ല അഭിപ്രായമല്ല.
ആരേയും ലോകത്തിൽ മനസ്സിലാക്കാൻ പറ്റിയിട്ടില്ല. ജീവിതത്തിൽ ആരേയും ദ്രോഹിച്ചിട്ടില്ല.. എന്നിട്ടും പലരിൽ നിന്നും കിട്ടിയത് ദ്രോഹം മാത്രം.
ഇന്ന് അമ്മ ചോദിച്ചപ്പോഴാണ് വീടിനേയും വീട്ടുകാരേയും ഓർക്കുന്നത്. അമ്മ ജീവിച്ചിരിപ്പുണ്ടാവുമോ? ഇവിടത്തെ അമ്മയേക്കാൾ പ്രായം കാണണം.പ്രസവിച്ച മകളുടെ അവസ്ഥ എന്തായിട്ടുണ്ടാവും. ആലിക്കയുടെ കൂടെ ഒളിച്ചോടുമ്പോൾ എങ്ങിനെയെങ്കിലും രക്ഷപെട്ടാൽ മതി എന്നു മാത്രേ ചിന്തിച്ചുള്ളൂ. ആരോടും പ്രത്യേകിച്ച് ഒരു സ്നേഹവും തോന്നിയില്ല. കിട്ടിയതല്ലേ കൊടുക്കാൻ പറ്റുള്ളൂ. ആ വീടിനുള്ളിൽ ആരു തമ്മിലും സ്നേഹം ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല. അമ്മ പെറുന്നു .മുല കൊടുക്കുന്നു. കുട്ടികളെ കുളിപ്പിക്കുന്നു.അച്ചാമ്മയും അമ്മയും കൂടി കഞ്ഞി വയ്ക്കുന്നു തല്ലൂടുന്നു.
പത്തു വയസ്സു മുതൽ കുട്ടികളെ നോക്കലും കഞ്ഞി വയ്ക്കലുമൊക്കെ കൂടുതലും തങ്കുവിന്റെ പണി. തങ്കു പ്രസവിച്ച് നാലാം ദിവസം അമ്മയും പ്രസവിച്ചപ്പോൾ അച്ചാമ്മ തന്നെ എല്ലാ പണീം .അച്ചാമ്മയെ പറ്റി എന്തൊക്കെ കേട്ടാലും ദേഷ്യം തോന്നീട്ടില്ല. എളേ അച്ചാച്ചനെ കൊന്നതു പോലും തെറ്റായി തോന്നീല്ല. ഗതി കെട്ടപ്പോൾ തങ്കുവിനും അതു വേണ്ടി വന്നില്ലെ.
ശരി തെറ്റു ളൊന്നും ഒരിക്കലും ചിന്തിക്കാറില്ല. ഡോക്ടറുടെ വീട്ടിൽ പണിയെടുക്കുന്ന കാലത്ത് ഒരു ചെറിയ വീടു വച്ചാൽ മോളെ കൂട്ടി കൊണ്ടുവരണമെന്ന് ആലോചിച്ചിട്ടുണ്ട്.. വിചാരിക്കാതെയല്ലെ കൊലപാതകവും ജയിൽ ജീവിതവും.
പുറത്തുവന്നപ്പോൾ ഒരാധാരവുമില്ലാത്ത സമയത്തും വീട്ടിൽ തിരിച്ചു ചെല്ലണമെന്ന് ചിന്തിച്ചില്ല. .എങ്ങിനെയെങ്കിലും ജീവിക്കണം. മരിക്കണം അത്രയേ ചിന്തിക്കാറുള്ളൂ.
മനസ്സാകെ കുഴഞ്ഞുമറിഞ്ഞു. അടുക്കും ചിട്ടയുമില്ലാതെ എന്തൊക്കേയോ ചിന്തിക്കുന്നു.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: