കുന്തീസ്തുതി പദ്യവിവർത്തനം | ശ്രീമദ് ഭാഗവതത്തിൽ നിന്ന് | KuntheeSthuthi | From Srimad Bhagavatham
Автор: Hridayapoorvvam SK
Загружено: 2022-07-09
Просмотров: 12766
Описание:
#Kuntheesthuthi
#SrimadBhagavatham
#Krishnakripaamrutham
ഓം
ആദ്യാ! പുരാണപുരഷ! നമോസ്തുതേ!
നാഥാ! പ്രപഞ്ചത്തിനാധാരഹേതുവേ
നീതാൻ ഗുണങ്ങൾക്കധീതനാം ദൈവവും
ഭൂതങ്ങൾക്കെല്ലാം അകംപുറം കൊണ്ടതും.
മായായവനികയ്ക്കിപ്പുറമുള്ളൊരു
മൂഢദൃശന്മാർക്കദൃശ്യനായുള്ള നീ
ചായമിട്ടോരു നടനെന്നപോലങ്ങ്
മായയ്ക്കധീതം മറഞ്ഞങ്ങിരിക്കുന്നു.
നിന്നുടെ കാരുണ്യമൊന്നുകൊണ്ടല്ലാതെ
നിന്നെയറിവതിനാരാലുമൊത്തിടാ.
എന്നത് പാർക്കുകിൽ ഞങ്ങൾ അജ്ഞാനികൾ
എങ്ങനെ നിന്നെയറിവതിനാകുന്നു?
വാസുദേവാ! ഹരേ! കൃഷ്ണാ! തൊഴുന്നു ഞാൻ
ദേവകീനന്ദനാ! നിന്നെ തൊഴുന്നു ഞാൻ
നന്ദഗോപർക്ക് മകനായ ശ്രീഹരേ!
ഗോവിന്ദാ! നിന്നെ നമിക്കുന്നു ഞാനിതാ.
പങ്കജനാഭാ! നമസ്തേ! നമോസ്തുതേ!
പങ്കജമാലിനേ! നിത്യം നമോസ്തുതേ!
പങ്കജനേത്രാ! നമസ്തേ! നമോസ്തുതേ!
പങ്കജപാദാ! നമസ്തേ! നമോസ്തുതേ!
കംസന്റെ കാരാഗൃഹത്തിങ്കൽ നിന്ന് നീ
നിന്റെ മാതാവിനെ രക്ഷിച്ചതില്ലയോ?
എന്നെയും എന്റെ സുതന്മാരെയൊക്കെയും
എന്തെല്ലാം ആപത്തിൽനിന്ന് നീ കാത്തിതു.
ഉഗ്രവിഷത്തിൽനിന്നഗ്നിയിൽനിന്നഥ
രക്ഷോഗണങ്ങളിൽ ദുഃസഭാമധ്യത്തിൽ
പണ്ട് വനവാസകാലത്തിൽനിന്നുമാ-
ഭാരതയുദ്ധമത്തിങ്കലും കാത്തു നീ.
ഇന്നിതാ നീതന്നെ അശ്വത്ഥാമാവിന്റെ
ബ്രഹ്‌മാസ്‌ത്രതേജസ്സിൽനിന്ന് രക്ഷിച്ചിതു.
ഞങ്ങൾക്ക് നീയൊഴിഞ്ഞില്ല മറ്റാശ്രയം
കൃഷ്ണാ! മുകുന്ദാ! മുരാരേ! ഹരേ! ജയ!
എത്രമേലിങ്ങനെ ദുഃഖമുണ്ടാകുന്നു
അത്രമേൽ നിന്നുടെ ദർശനം നേടുന്നു.
നിന്നുടെ ദർശനംകൊണ്ടിഹ സംസാര
വൻകടൽ താണ്ടി മറുകര പൂകുന്നു.
ആശയൊഴിഞ്ഞ മനപങ്കജങ്ങളിൽ
ആശ്രിതവത്സലാ! നീ വന്നുവാഴുന്നു.
നിർദ്ധനൻമാർക്ക് ധനമായ ശ്രീപതേ!
നിത്യവും നിന്നെ നമിച്ചിടുന്നാദരാൽ.
സർവ്വഭൂതങ്ങൾക്കും നീ സമൻ ദൈവമേ!
ആദ്യന്തഹീനാ ദയാലോ! ജനാർദ്ദനാ!
നിന്നുടെ ലീലകൾ കണ്ടറിഞ്ഞീടുവാൻ
ബ്രഹ്‌മാവിനാലുമെളുതല്ല നിർണ്ണയം.
സർവ്വവും നിന്നിൽനിന്നുണ്ടായിടുമ്പോഴും
സർവ്വവും നിന്നിൽ ലയിച്ചങ്ങിടുമ്പൊഴും
നീവന്ന് നാനാതരങ്ങളാം യോനിയിൽ
നീരാജനേത്രാ! പിറന്നരുളുന്നിതു.
പണ്ട് യശോദയാം മാതാവ് നിന്നുടൽ
ബന്ധിച്ചുറലോട് ചേർത്തുകെട്ടീടവേ
പേടിയും പേടിച്ചകലുന്ന നിന്നുടെ
പേടിയാൽ സംഭ്രമിച്ചോരു നേത്രങ്ങളിൽ
നിന്നുതിർന്നോരു കണ്ണീരിൽ കുതിർന്നതാം
അഞ്ജനം വാർന്നൊഴുകുന്ന കവിൾത്തടം
കണ്ടുഭ്രമിച്ചങ്ങുഴറുന്നൊരെന്നെ നീ
കുണ്ഡത തീത്തങ്ങനുഗ്രഹിച്ചീടണം.
നാരായണാ! നിന്നവതാരലീലകൾ
നാനാതരങ്ങളിൽ വർണ്ണിച്ചിടുന്നിഹ.
യാദവവംശതിലകമെന്നു ചിലർ,
ധാതാവ് പ്രാർത്ഥിക്കയാലെന്നിതു ചിലർ,
ദേവകിക്കോമനയായെന്നിതു ചിലർ,
ദേവഗണങ്ങളെ കാപ്പാണെന്നും ചിലർ,
ബദ്ധരെ സംസാരസാഗരംതന്നിൽനി
ന്നുദ്ധരിപ്പിച്ചീടുവാണെന്നിതു ചിലർ.
നിന്റെ മഹിമയിലെന്നും രമിപ്പവർ
വന്ന് നിൻ ചേവടി പോകുന്നു മാധവാ!
പിന്നവർ വന്ന് ഭാവാബ്ദിയിൽ വീഴാതെ
നിന്നോടുചേർന്ന് സുഖിക്കുന്നു കേശവാ!
ശത്രുക്കളിങ്ങനെ ചുറ്റിനിൽക്കുമ്പൊഴു
തൊട്ടും കരുണയില്ലാതെ നീ പോകയോ?
നീയെന്നി ഇന്ന് മറ്റാരുള്ളൂ കേശവാ!
ഈ ഞങ്ങളെ അങ്ങ് കാത്തുകൊണ്ടീടുവാൻ?
ദേഹി ശരീരം വെടിഞ്ഞുപോയീടവേ,
ദേഹത്തിൻ നാമരൂപങ്ങൾ നശിപ്പള
വിന്നു നീ ഞങ്ങളെ വിട്ടുപോയീടുകിൽ
ജീവച്ഛവങ്ങളായ് മാറും വയം ദൃഡം.
നിൻ പാദസ്പർശനമൊന്നുകൊണ്ടീ ഗൃഹം
സങ്കടം മാറി പ്രശോഭിച്ചിടുന്നിതു.
ഇന്ന് നീ ഞങ്ങൾക്ക് നഷ്ടമായീടുകിൽ
നന്നല്ലത് ഗദാധാരേ! ജനാർദ്ദനാ!
ഇക്ഷിതിയിന്ന് സമൃദ്ധമായ് കാണ്മത്
രക്ഷകനായി നീയുണ്ടാക കാരണം
രക്ഷ! രക്ഷ! പ്രഭോ! മാധവാ! ഞങ്ങളെ
രക്ഷിച്ചുകൊൾക! ജഗദീശ്വരാ! ഹരേ!
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: