സങ്കീർത്തനം.109 . Psalms. 109 ദാവീദിന്റെ ശാപസങ്കീർത്തനം,
Автор: Euangelion
Загружено: 2023-07-12
Просмотров: 851
Описание:
𝙴𝚞𝚊𝚗𝚐𝚎𝚕𝚒𝚘𝚗YouTube.
https://www.facebook.com/profile.php?...
https://instagram.com/saradhi6709?igs...
BPC Media -Message
/ @bpcmedia2369
• സങ്കീർത്തനം 74 Psalms 74 ദൈവലയം നശിപ്പ...
• സങ്കീർത്തനം 28 #Psalms 28 മിണ്ടാത്ത ദൈവം...
#സങ്കീർത്തനം109
#ദാവീദ്
#ശാപസങ്കീർത്തനം
#ദൈവത്തിന്റെമൗനം
#ശാപം
#നന്മെക്കുപകരംതിന്മ
#വലത്തുഭാഗത്തു
#ചാഞ്ഞുപോകുന്ന നിഴൽ
#വെട്ടുക്കിളി
#മുഴങ്കാലുകൾ
#Malayalam #Christian #Message
◾️ശൗലാൽ പീഡിപ്പിക്കപ്പെട്ടപ്പോൾ ◾️അബ്ശാലോം മത്സരിച്ചപ്പൾ
◾️അഹീഥോഫെൽ
◾️ശിമയി
◾️ശത്രുക്കളുടെ ഉഗ്രമായ പകമൂലം ജീവിതം കഠിന പരിശോധനയിൽ കൂടെ പോയ സമയത്ത്
🔽 ശത്രുക്കളിൽ നിന്നു വിടുവിക്കണമെന്ന് പ്രാർത്ഥന (വാ. 1-5),
🔽 ശത്രുക്കളുടെമേൽ ദൈവശാപം ഉച്ചരിക്കുന്നു (വാ. 6-15)
സങ്കീ 34:16;
ദുഷ്പ്രവൃത്തിക്കാരുടെ ഓർമയെ
ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു
യഹോവയുടെ മുഖം അവർക്ക് പ്രതികൂലമായിരിക്കുന്നു.
🔽 ശത്രുക്കളുടെമേൽ ദൈവശാപം ഉച്ചരിക്കുന്നതിന്റെ കാരണങ്ങൾ 16-20),
യോഹ 3:19
ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതുതന്നെ.
2 തിമൊ 4:14
ചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്കു വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവ് അവനു പകരം ചെയ്യും.
2 കൊരിന്ത്യർ 11:4
ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം.
ഗലാത്യർ 1:8
എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
ഗലാത്യർ 3:13-14.
ക്രിസ്തു ന്യായപ്രമാണത്തിന്റെ ശാപത്തിൽ നിന്നും വിശ്വാസികളെ രക്ഷിച്ചു
◾️എബ്രഹാമിന്റെ അനുഗ്രഹം (8,9 വാക്യം )
🔽 സങ്കീർത്തനക്കാരന്റെ അവസ്ഥ
(21-29 )വായിക്കുക
🔽 ദൈവവുമായുള്ള കൂട്ടായ്മയും പ്രാർത്ഥനയും സ്തുതിയും (30,31)
സംഗീതപ്രമാണിക്ക്;
ദാവീദിന്റെ ഒരു സങ്കീർത്തനം.
1എന്റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ.
2ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരേ തുറന്നിരിക്കുന്നു;
ഭോഷ്കുള്ള നാവുകൊണ്ട് അവർ എന്നോടു സംസാരിച്ചിരിക്കുന്നു.
3അവർ ദ്വേഷവാക്കുകൾകൊണ്ട് എന്നെ വളഞ്ഞു കാരണംകൂടാതെ എന്നോടു പൊരുതിയിരിക്കുന്നു.
4എന്റെ സ്നേഹത്തിനു പകരം അവർ വൈരം കാണിക്കുന്നു; ഞാനോ പ്രാർഥന ചെയ്തുകൊണ്ടിരിക്കുന്നു.
5നന്മയ്ക്കു പകരം തിന്മയും സ്നേഹത്തിനു പകരം ദ്വേഷവും
അവർ എന്നോടു കാണിച്ചിരിക്കുന്നു.
6നീ അവന്റെമേൽ ഒരു ദുഷ്ടനെ നിയമിക്കേണമേ; എതിരാളി അവന്റെ വലത്തുഭാഗത്തു നില്ക്കട്ടെ.
7അവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ;
അവന്റെ പ്രാർഥന പാപമായിത്തീരട്ടെ.
8അവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ;
അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ.
9അവന്റെ മക്കൾ അനാഥരും
അവന്റെ ഭാര്യ വിധവയും ആയിത്തീരട്ടെ.
10അവന്റെ മക്കൾ അലഞ്ഞു തെണ്ടിനടക്കട്ടെ; തങ്ങളുടെ ശൂന്യഭവനങ്ങളെ വിട്ട് ഇരന്നുനടക്കട്ടെ.
11കടക്കാരൻ അവനുള്ളതൊക്കെയും കൊണ്ടുപോകട്ടെ; അന്യജാതിക്കാർ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ.
12അവന് ദയ കാണിപ്പാൻ ആരും ഉണ്ടാകരുതേ; അവന്റെ അനാഥരോട് ആർക്കും കൃപ തോന്നരുതേ.
13അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ;
അടുത്ത തലമുറയിൽ തന്നെ അവരുടെ പേർ മാഞ്ഞുപോകട്ടെ.
14അവന്റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓർക്കുമാറാകട്ടെ;
അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ.
15അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഓർമ അവൻ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു തന്നെ.
16അവൻ ദയ കാണിപ്പാൻ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.
17ശാപം അവന് പ്രിയമായിരുന്നു; അത് അവനു ഭവിച്ചു; അനുഗ്രഹം അവന് അപ്രിയമായിരുന്നു; അത് അവനെ വിട്ടകന്നുപോയി.
18അവൻ വസ്ത്രംപോലെ ശാപം ധരിച്ചു;
അതു വെള്ളംപോലെ അവന്റെ ഉള്ളിലും
എണ്ണപോലെ അവന്റെ അസ്ഥികളിലും ചെന്നു.
19അത് അവന് പുതയ്ക്കുന്ന വസ്ത്രം പോലെയും നിത്യം അരയ്ക്കു കെട്ടുന്ന കച്ചപോലെയും ഇരിക്കട്ടെ.
20ഇത് എന്റെ എതിരാളികൾക്കും എനിക്കു വിരോധമായി ദോഷം പറയുന്നവർക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകുന്നു.
21നീയോ കർത്താവായ യഹോവേ,
നിന്റെ നാമത്തിനടുത്തവണ്ണം എന്നോടു ചെയ്യേണമേ; നിന്റെ ദയ നല്ലതാകകൊണ്ട് എന്നെ വിടുവിക്കേണമേ.
22ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു;
എന്റെ ഹൃദയം എന്റെ ഉള്ളിൽ മുറിഞ്ഞിരിക്കുന്നു.
23ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ എന്നെ ചാടിക്കുന്നു.
24എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ട് വിറയ്ക്കുന്നു. എന്റെ ദേഹം പുഷ്‍ടിവിട്ടു ക്ഷയിച്ചിരിക്കുന്നു.
25ഞാൻ അവർക്ക് ഒരു നിന്ദയായി തീർന്നിരിക്കുന്നു; എന്നെ കാണുമ്പോൾ അവർ തലകുലുക്കുന്നു;
26എന്റെ ദൈവമായ യഹോവേ,
എന്നെ സഹായിക്കേണമേ; നിന്റെ ദയയ്ക്ക് തക്കവണ്ണം എന്നെ രക്ഷിക്കേണമേ.
27യഹോവേ, ഇതു നിന്റെ കൈ എന്നും
നീ ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിനു തന്നെ.
28അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ;
അടിയനോ സന്തോഷിക്കും;
29എന്റെ എതിരാളികൾ നിന്ദ ധരിക്കും;
പുതപ്പ് പുതയ്ക്കുംപോലെ അവർ ലജ്ജ പുതയ്ക്കും.
30ഞാൻ എന്റെ വായ്കൊണ്ട് യഹോവയെ അത്യന്തം സ്തുതിക്കും;
അതേ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ അവനെ പുകഴ്ത്തും.
31അവൻ എളിയവനെ ശിക്ഷയ്ക്കു
വിധിക്കുന്നവരുടെ കൈയിൽനിന്നു രക്ഷിപ്പാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നു.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: