വോയ്‌സ് ഓഫ് നൺസ് പ്രതികരിക്കുന്നു | ഭാഗം രണ്ട്
Автор: Voice of Nuns
Загружено: 2023-02-07
Просмотров: 2817
Описание:
ബുദ്ധികൊണ്ട് ചിന്തിക്കാൻ സഭ അനുവദിക്കുന്നില്ലെന്നും, പതിനഞ്ചാമത്തെ വയസിൽ മഠങ്ങളിലും സെമിനാരികളിലും ചേർത്ത് കുട്ടികളെ മണ്ടന്മാരും മണ്ടികളും ആക്കുകയാണ് ചെയ്യുന്നതെന്നുമാണ് മറ്റൊരു ആരോപണം. പതിറ്റാണ്ടുകളോളം ഒരു എയ്ഡഡ് സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്ത ഒരു വ്യക്തി, തനിക്ക് കുട്ടികളുടെ മുന്നിൽ അധ്യാപികയായി നില്ക്കാൻ ആവശ്യമായ വിദ്യാഭ്യാസം നൽകിയ, അതിന് പ്രാപ്തയാക്കിയ തന്റെ സന്യാസ സമൂഹത്തെയാണ് ചോദ്യം ചെയ്യുന്നത് എന്നുളളതാണ് വിരോധാഭാസം. മലയാളികളായ നാൽപ്പത്തിനായിരത്തോളം സന്യാസിനിമാർക്കിടയിൽ നൂറുകണക്കിന് അഡ്വക്കേറ്റുമാരും, ആയിരക്കണക്കിന് ഡോക്ടർമാരും, ശാസ്ത്ര വിഷയങ്ങളിൽ ഉൾപ്പെടെ പിഎച്ച്ഡി കരസ്ഥമാക്കിയ ഒട്ടേറെ പ്രഗത്ഭരായ അധ്യാപകരും, സ്ഥാപന മേധാവികളും പ്രിൻസിപ്പാൾമാരുമുണ്ട്. പത്താംക്‌ളാസ് കഴിയുമ്പോഴോ, പ്ലസ്‌ടു കഴിയുമ്പോഴോ തന്നെയാണ് ഏതൊരു കുട്ടിയും കേരളത്തിൽ മുന്നോട്ടുള്ള തന്റെ വഴി തെരഞ്ഞെടുക്കാൻ ആരംഭിക്കുന്നത്. ഏതാനും വർഷങ്ങൾ നീണ്ട പ്രാരംഭ പരിശീലന കാലയളവിന് ശേഷമാണ് സന്യാസ ജീവിതം പൂർണ്ണമായ അർത്ഥത്തിൽ ഒരാൾ തെരഞ്ഞെടുക്കുന്നത്. അത് പ്രായപൂർത്തിയായതിന് ശേഷം മാത്രമാണ്.
പരിശീലന കാലയളവിലോ, പിന്നീട് സന്യാസ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചതിന് ശേഷമോ എപ്പോൾ വേണമെങ്കിലും ഒരു വ്യക്തിക്ക് മറ്റൊരു ജീവിതാന്തസിലേയ്ക്ക് പ്രവേശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത്തരത്തിൽ സന്യാസ ജീവിതം മതിയാക്കി വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നവർ ധാരാളമുണ്ട്. അപ്രകാരം ആരെങ്കിലും സന്യാസ ജീവിതം മതിയാക്കാൻ ആഗ്രഹിക്കുന്ന പക്ഷം എല്ലാ സന്യാസ സമൂഹങ്ങളും ആ വ്യക്തിക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായങ്ങളും ചെയ്തുകൊടുക്കുകയാണ് പതിവ്. ആവശ്യമെങ്കിൽ ജോലിയും, പിൽക്കാലത്തും സാമ്പത്തിക, സാമൂഹിക പിന്തുണയും നൽകിയിട്ടുള്ള അനുഭവങ്ങൾ ഒട്ടേറെയുണ്ട്. ഇതുവരെയുള്ളതുപോലെ ഇനിയുള്ള കാലത്തും അങ്ങനെതന്നെയായിരിക്കും.
എന്തുകാരണങ്ങൾക്കൊണ്ടു തന്നെയായാലും, ഒരു സമൂഹത്തിൽ തുടരാൻ മാനസികമായി ഒരാൾക്ക് കഴിയുന്നില്ലെങ്കിൽ അനാവശ്യ വിവാദങ്ങളും നിർബ്ബന്ധബുദ്ധികളും കൂടാതെ വിട്ടുപോവുകയാണ് മാന്യത. സന്യാസത്തിൽ തന്നെ തുടരാൻ ആഗ്രഹിക്കുകയും, എന്നാൽ സമൂഹത്തിന്റെ ഭാഗമാകാൻ താല്പര്യമില്ലാതിരിക്കുകയും ചെയ്യുന്നെങ്കിൽ അത്തരക്കാർക്ക് മുന്നിലും ഒട്ടേറെ അവസരങ്ങളുണ്ട്. സ്വന്തമായ ജീവിത രീതി തെരഞ്ഞെടുത്ത് സന്യാസത്തിൽ തുടരുന്നവരും, പുതിയ സമൂഹങ്ങൾക്ക് രൂപം നൽകി പുതിയ സന്യാസ ജീവിത ശൈലിക്ക് തുടക്കം കുറിച്ചവരുമായ മലയാളി സന്യാസിനിമാർ ഒട്ടേറെയുണ്ട്. അത്തരത്തിൽ ഇന്നും ജീവിച്ചിരിക്കുന്നവർ അനേകരാണ്. അവരാരും കേവലം വസ്ത്രംകൊണ്ട് മാത്രം സന്യാസിനിമാർ ആയിരിക്കുന്നവരോ, താൻ അംഗമായിരുന്ന സന്യാസ സമൂഹത്തെയും സഭയെയും ക്രൈസ്തവ വിശ്വാസത്തെയും തള്ളിപ്പറയുന്നവരോ അല്ല. പൂർണ്ണ ആത്മീയ മനുഷ്യരായി മരണം വരെയും ജീവിക്കാൻ ദൃഢനിശ്ചയം ചെയ്തവരാണ്.
വാസ്തവങ്ങൾ ഇങ്ങനെയൊക്കെ ആയിട്ടും, എല്ലാം മനസ്സിലാക്കിയിട്ടും സന്യസ്തരിലും സഭയിലും കുറ്റങ്ങൾ മാത്രം കാണുകയും വാസ്തവവിരുദ്ധമായ വാദഗതികൾ ഉന്നയിച്ച് വീണ്ടും വീണ്ടും അവഹേളിക്കുകയും ചെയ്യുന്നവരോട് ഞങ്ങൾ സന്യസ്തർക്ക് തെല്ലും പരിഭവമില്ല. കാലപ്രവാഹത്തിൽ വന്നുപോകുന്ന ചെറിയ ചെറിയ പോരായ്മകളെയും തുടച്ചു നീക്കാൻ സഹായിക്കുന്ന അഗ്നിനാളങ്ങളായി ഞങ്ങൾ അവയെ കാണുന്നു. ഉയർന്നുപൊങ്ങുന്ന തീനാളങ്ങളിൽ എല്ലാം എരിഞ്ഞടങ്ങുമെന്ന് ഭയക്കുന്നവരോ, എല്ലാം കത്തിത്തീരുമെന്ന് ആശ്വസിക്കുന്നവരോ ഉണ്ടാകാം. എന്നാൽ, സ്വർണ്ണം അഗ്നിയിൽ ശുദ്ധീകരിക്കപ്പെടുകയേയുള്ളൂ, ഒരിക്കലും അത് ഇല്ലാതാവുകയില്ല... ഞങ്ങൾ സന്യസ്തരും സഭയും ക്രൈസ്തവ വിശ്വാസവും ഇതുവരെയുണ്ടായിരുന്നതുപോലെ ഇനിയും ഈ മണ്ണിൽ ഉണ്ടായിരിക്കും. എല്ലാവരെയും എന്നതുപോലെ, ഞങ്ങളെ ദ്വേഷിക്കുന്നവരെയും അവഹേളിക്കുന്നവരെയും അവരുടെ ആവശ്യങ്ങളിൽ ഞങ്ങൾ ചേർത്തുനിർത്തുക തന്നെ ചെയ്യും...
#catholicchurch
#nuns
#voiceofnuns
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: