വടക്കൻ പോക്കർ മുസ്ലിയാർ (നമ) vadakkan pokkar musliyar faizal manjeri وهو
Автор: Faizal manjeri
Загружено: 2025-10-26
Просмотров: 531
Описание:
വടക്കൻ പോക്കർ മുസ്ലിയാർ (നമ) vadakkan pokkar musliyar faizal manjeri
#വടക്കൻ_പോക്കർ_മുസ്ലിയാർ_(നമ) #vadakkan_pokkar_musliyar #faizal_manjeri #Faizal_manjeri #Faisal_manjeri #ziyarat_vlogs #Malayalam_videos #travel_vedios #maqam_shereef #entertainment #islamic_charithram
Faizal manjeri YouTube channel
#തിരൂർ_പാറാൾ_നേർച്ച #തിരൂർ_പാറാൾ_നേർച്ചയുടെ_സ്ഥാപകൻ
തിരൂർ പാറാൾ നേർച്ച യുടെ സ്ഥാപകൻ
വടക്കൻപോക്കർ മുസ്ലിയാർ (നമ).
✨✨✨✨✨✨✨✨
വടക്കൻ മലബാറിലെ തൃക്കരിപ്പൂരിൽ നിന്ന് ഇസ് ലാമിക ദഅവത്ത് ലക്ഷ്യം വെച്ച് മലപ്പുറം ജില്ലയിലെ തിരൂർ ഭാഗത്ത് എത്തിചേർന്ന ഖാദിരിയ്യ ത്വരീഖത്തിന്റെ മശാഇഖന്മാരിൽ പ്രമുഖനും പണ്ഡിതനും സൂഫിയുമായിരുന്നു വടക്കൻ പോക്കർ മുസ്ലിയാർ (നമ).
തൃക്കരിപ്പൂർ സ്വദേശിയായത് കൊണ്ട് അന്ന് മുതലെ വടക്കൻപോക്കർ മുസ്ലിയാർ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.
അഞ്ചില്ലത്ത് അബൂബക്കർ മുസ്ലിയാർ എന്നാണ് യഥാർത്ഥ പേര്.
തിരൂർ തലക്കടത്തൂരിനടുത്ത പാറാൾ പള്ളിയിൽ നടന്ന് വരുന്ന പ്രസിദ്ധമായ പാറാൾ നേർച്ചയും അവിടെ നടക്കുന്ന വലിയ റാതീബും സ്ഥാപിച്ചത് വടക്കൻപോക്കർ മുസ്ലിയാരാണ്.
അക്കാലത്ത് വ്യാപകമായി പടർന്ന് പിടിച്ച പകർച്ചവ്യാതിയിൽ നിന്നും രക്ഷ ലഭിക്കാനാണ് റാതീബും നേർച്ചയും അദ്ദേഹം സ്ഥാപിച്ചത്
ഇന്നും പതിനായിരങ്ങളാണ് വർഷം തോറും ഈ നേർച്ചയിൽ പങ്കെടുക്കുന്നത്. ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യത ലഭിച്ച നേർച്ചയാണ് പാറാൾ നേർച്ച.
ആളുകളുടെ തൂക്കത്തിനും പൊക്കത്തിനുമൊക്കെ പത്തിരി നേർച്ചയാക്കുന്ന അഭൂർവ്വം നേർച്ചയാണിത്.
എടക്കുളം - കൈത്തക്കര - കൈനിക്കര - വലിയ പറപ്പൂർ - അനന്താവൂർ - നെല്ലാപറമ്പ്- തുടങ്ങിയ പല സ്ഥലങ്ങളിലും വ്യത്യസ്ത രീതിയിലുള്ള റാതീബ് അദ്ദേഹം സ്ഥാപിച്ചിരുന്നു. ചിലയിടങ്ങളിൽ ഇപ്പോഴും നടന്ന് വരുന്നുമുണ്ട്
പോക്കർ മുസ്ലിയാരുടെ ഒരു വാക്ക് മതിയായിരുന്നു അക്കാലത്ത് മാരക രോഗങ്ങൾ വരെ സുഖപ്പെടുത്താൻ.
സാദാരണക്കാരന്റെ വലിയ ആശ്രയമായിരുന്നു പോക്കർ മുസ്ലിയാർ.
ഏഴ് തവണ കാൽ നടയായി യാത്ര ചെയ്ത് ഹജജ് കർമ്മം നിർവ്വഹിച്ചിട്ടുണ്ട്.
ഇനി ഞാൻ തിരിച്ച് വരില്ല ഞാൻ എന്റെ ശൈഖിന്റെ അടുത്തേക്ക് പോകുകയാണന്ന് പറഞ്ഞ് ഒരിക്കൽ വീട് വിട്ടിറങ്ങി.
ബഗ്ദാദിലേക്കായിരുന്നു യാത്ര.
തിരിച്ചെത്തിക്കാനായി
ഭാര്യയും മക്കളും ഒരു ലക്ഷം ഇഖ്ലാസ് സൂറത്ത് നേർച്ചയാക്കിയത്രെ. പോക്കർ മുസ്ലിയാർ ഗൗസുൽ അഹ്ളമിന്റെ മഖാമിലെത്തി സിയാറത്ത് കഴിഞ്ഞപ്പോൾ ശൈഖിന്റെ ആത്മീയ നിർദേശം ലഭിച്ചു.
"ഉടൻ വീട്ടിലേക്ക് തിരിച്ച് പോകണം" വീട്ടിലെത്തിയപ്പോൾ ഭാര്യ ചോദിച്ചു ഇനി തിരിച്ച് വരില്ല എന്നല്ലെ പറഞ്ഞത് ?
"അതെ അങ്ങനെ തന്നെയായിരുന്നു തീരുമാനം പക്ഷെ ശൈഖ് അവിടെ നിൽക്കാൻ സമ്മതിച്ചില്ലല്ലോ നീയും മക്കളും അതിനുള്ള പണി എടുത്തു എന്നായിരുന്നു മറുപടി "
ഇങ്ങനെ ഒട്ടനവധി സംഭവങ്ങൾ അദ്ദേഹത്തിന്റെ ജീവിതകാലത്ത് സംഭവിച്ചത് എഴുതാനുണ്ട്
അവരുടെ കറാമത്തുകൾ എഴുതി തീർക്കൽ പ്രയാസമാണ്
ഇദ്ദേഹം നേതൃത്വം നൽകിയ പല ഖുത്ബിയ്യത്ത് മജ്ലിസുകളിലും ശൈഖ് ഹാളിറായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് .
കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ, മോന്താൽ അബ്ദുറഹിമാൻ ശൈഖ് ,കരിമ്പനക്കൽ പോക്കർ മുസ്ലിയാർ,
ഖുത്ബി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയ മഹാന്മാർക്ക് ഇദ്ദേഹവുമായി ബന്ധമുണ്ടായിരുന്നു.
മോന്താൽ അബ്ദുറഹിമാൻ ശൈഖ് അന്ന് ഒരിക്കൽ പാറാൾ റാത്തീബിന് നേതൃത്വം നൽകാൻ വന്നിരുന്നു.
അന്ന് തലക്കടത്തുർ പള്ളിയിൽ വിദ്യാർഥിയായിരുന്ന ഖുത്ബി തങ്ങളെ പോക്കർ മുസ്ലിയാർ ശൈഖിന് പരിചയപ്പെടുത്തി. ശൈഖ് ഒരു പിടി ചോറ് വിദ്യാർത്ഥിയായ ഖുത്ബിയുടെ വായയിൽ വെച്ച് കൊടുത്തുവത്രെ.
ഖുത്ബിയുടെ ആത്മീയ വളർച്ചക്ക് ഇതും ഒരു കാരണമായിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ അനുസ്മരിച്ചിരുന്നു എന്ന് പണ്ഡിതന്മാർ പറയുന്നുണ്ട്.
തിരുന്നാവായക്കടുത്ത എടക്കുളത്താണ് പോക്കർ മുസ്ലിയാർ താമസമാക്കിയത്.
ശേഷം പോക്കർ മുസ്ലിയാർ തന്റെ മൂത്തമകൻ അബ്ദുൽ ഖാദിർ മുസ്ലിയാരെ എടക്കുളത്ത് ഖതീബായി കൊണ്ട് വരികയും അവിടെ നിന്ന് വിവാഹം കഴിപ്പിക്കുകയും ചെയ്തു.
പിന്നീട് പ്രായമേറെയായപ്പോൾ ചെറിയ മകനെയും എടക്കുളത്തേക്ക് കൊണ്ട് വന്നു താമസിപ്പിച്ചു.
നാല് ആൺമക്കളിൽ ഒരാൾ ചെറുപ്പത്തിലെ മരണപ്പെട്ടിരുന്നു .
ആറ് പെൺമക്കളുമുണ്ടായിരുന്നു അദ്ദേഹത്തിന്.
തിരൂർ കൈത്തക്കര ദർസ് നടത്തി അവിടെ തന്നെ മറവ് ചെയ്യപ്പെട്ട മർഹൂം തൃക്കരിപ്പൂർ അബ്ദുറഹിമാൻ മുസ്ലിയാരുടെ സഹോദരിയും മർഹും എം.എ.അബ്ദുൽ ഖാദർ മുസ്ലിയാരുടെ പിതാവിന്റെ സഹോദരിയുമയിരുന്നു വടക്കൻ പോക്കർ മുസ്ലിയാരുടെ ഭാര്യ.
പിന്നീട് എടക്കുളത്ത് താമസമാക്കി വാർദ്ദക്യ കാലത്ത് വളവന്നൂരിൽ നിന്ന് മറ്റൊരു വിവാഹം കൂടി ചെയ്തിരുന്നു.
എടക്കുളത്ത് തന്റെ വീട്ടുപരിസരത്താണ് പോക്കർ മുസ്ലിയാരുടെ മഖ്ബറ.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: