സമരക്കാരെ കുളിപ്പിക്കല്‍; ഈ വരുണിന്‍റെ നിയോഗം | Varun, the water cannon baths protesters
Автор: Kaumudy
Загружено: 2020-09-16
Просмотров: 12090
Описание:
തൊണ്ടപൊട്ടുമാറ് മുദ്രാവാക്യം വിളിച്ച് കൈകൾ അന്തരീക്ഷത്തിലേക്ക് ചുരുട്ടിയെറിഞ്ഞ് കൊടികളൊക്കെ പൊക്കി പാറിച്ച് പാഞ്ഞു വരുന്ന സമരക്കാർ, മുന്നിൽ ബാരിക്കേഡ് കാണുമ്പോൾ എക്സ്‌പ്രസ് സ്പീഡിലാണ് അതിലോട്ട് ഇടിച്ചു കയറുന്നത്. അപ്പോഴേക്ക് സൈറൺ മുഴങ്ങും. പിന്നെ വൈകില്ല, ഛന്നം പിന്നം വെള്ളംപായിക്കലാണ്. അതുവരെ ബാരിക്കേഡിൽ കയറി നിൽക്കുന്നവരും പാഞ്ഞടുക്കന്നവരുമൊക്കെ തെറിച്ചു വീഴുന്നതു കാണാം. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം സംസ്ഥാനമാകെ അലയടിക്കുമ്പോഴും ടി.വി സ്ക്രീനിൽ സമരം കാണുന്നവരുടെ താരമാകുന്നത് 'വരുൺ' എന്ന ജലപീരങ്കിയാണ്.
സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് പുറത്തെടുക്കുന്ന രണ്ടാമത്തെ അടവാണ് ജലപീരങ്കി.
തുടർച്ചയായി സമരക്കാർ അക്രമവീര്യം പുറത്തെടുക്കുമ്പോൾ പൊലീസ് ആദ്യ അടവ് പുറത്തെടുക്കും പൊലീസ് ആക്ടിൽ പറയുന്നതു പോലെ മുന്നറിയിപ്പ് എഴുതി കാണിക്കുക. അതായത്, സമരക്കാർ പിരിഞ്ഞു പോകണം. ഇല്ലെങ്കിൽ അടി വരും. നിയപരമല്ലാത്ത ജനക്കൂട്ടമാണിതെന്ന ഓർമപ്പെടുത്തലും. ഇതൊക്കെ ഉൾപ്പെടുത്തിയ ബാനർ രണ്ടു വടിയിൽ തൂക്കി ആകാശത്തേയ്ക്ക് ഉയർത്തും. പിന്നേയും ബാരിക്കേഡിന്റെ മെക്കിട്ടു കയറുന്ന കലാപരിപാടി തുടരുമ്പോൾ വരുണിന്റെ തോക്ക് വെള്ളം തുപ്പും! അതിനും ഗൺ എന്നാണ് വിളിപ്പേര്. ഒരു ജലപീരങ്കിയുടെ ഉച്ചിയിൽ രണ്ട് ഗൺ ഉണ്ടാകും. 2004ൽ തിരുവനന്തപുരത്താണ് ആദ്യ വരുൺ അവതരിക്കുന്നത്. ഇപ്പോൾ എല്ലാ ജില്ലകളിലും ഉണ്ട്. വെള്ളമടിക്കു ശേഷമാണ് കണ്ണീർവാതക പ്രയോഗവും പിന്നാലെ ലാത്തിചാർജ്ജും വരുന്നത്.
'വരുണി'ന്റെ ഡ്രൈവർ സീറ്റിന് അടുത്തായാണ് ജലപീങ്കി നിയന്ത്രണ സംവിധാനം ഉള്ളത്. ഒരേ സമയം വാഹനം ഓടിക്കുകയും ജലപീരങ്കി പ്രവർത്തിപ്പിക്കുകയും ചെയ്യാം. കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ആക്സിലേറ്റർ ഉപയോഗിച്ചാണ് വെളളത്തിന്റെ തോത് നിയന്ത്രിക്കുന്നത്. 2,250 എൽ.എം.പിയാണ് ഒരു ഗണ്ണിന്റെ പരമാവധി ശക്തി. അതായത് ഒരു മിനിട്ടിൽ 2,250 ലിറ്റർ വെള്ളം പുറത്തേക്കു ചാടുന്ന ശക്തി. എത്ര ശക്തിമാനാനായാലും പത്തിരുപത് മീറ്റർ ദൂരത്തേക്ക് തെറിച്ചുവീഴും. ഇതുവരെ മാക്സിമം പവറിൽ ജലപീരങ്കി ഉപയോഗിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. രണ്ടായിരം എം.എൽ.പി ഉപയോഗിച്ചാൽ മതി സമരക്കാരെ എടുത്തെറിയാൻ!
ആദ്യം ചെറുതായി കുളിപ്പിക്കും. പിന്നെ കടുപ്പിച്ച് തുടങ്ങും. അതാണ് രീതി. 300 ഡിഗ്രിവരെ കറങ്ങാൻ കഴിയുന്നതാണ് ഇതിലെ ഗണ്ണുകൾ.
സമരക്കാരെ കുളിപ്പിക്കാൻ ഒരു വണ്ടിവെള്ളം (12,000 ലിറ്റർ) മാത്രം മതിയാകില്ല. തീരുമ്പോൾ നിറയ്ക്കാൻ വരുണിനു പുറകിൽ ഫയർ ഫോഴ്സിന്റെ വണ്ടികളുണ്ടാകും. വാട്ടർഅതോറിട്ടിയുടെ സംഭരണികളിൽ നിന്നാണ് വെള്ളം നിറയ്ക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഓടയിലേയും തോട്ടിലേയുമൊക്കെ വെള്ളവും ഉണ്ടാകുമെന്നാണ് ജനസംസാരം.
ഏറെക്കാലം സമരമൊന്നുമില്ലാത്തതിനു ശേഷം ആദ്യമുണ്ടാകുന്ന സമരത്തിനു നേരെ ഉണ്ടാകുന്ന വെള്ളം ചീറ്റൽ വേനലിനു ശേഷം ഉണ്ടാകുന്ന ആദ്യമഴ പോലെ ആരോഗ്യത്തിന് ഹാനികരം. അത്രയും ദിവസമായി ടാങ്കിനകത്തു കിടക്കുന്ന വെള്ളമായിരിക്കും വർഷിക്കുക.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: