തോൽവിയിലും തല ഉയർത്തി മടങ്ങിയ തായങ്കാവ് മണികണ്ഠൻ | Thayankavu Manikandan | R4 MEDIA
Автор: R4 MEDIA
Загружено: 2021-05-10
Просмотров: 6518
Описание:
തോൽവിയിലും തല ഉയർത്തി മടങ്ങിയ തായങ്കാവ് മണികണ്ഠൻ | Thayankavu Manikandan | R4 MEDIA
തായങ്കാവ് മണികണ്ഠൻ ചെരിഞ്ഞത് എങ്ങനെ...!?
***********************************
2014 മാർച്ചിലെ പല പത്രങ്ങളും ആന ചെരിയാൻ
കാരണം ഉദരസംബന്ധമായ കാരണങ്ങൾ ആണ് എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ആനക്ക് ഒരു പ്രത്യേക തരം മ്പാക്ടീരിയൽ ഇൻഫക്ഷൻ
ആയിരുന്നു.ചെരിയുന്നതിന് തൊട്ട്മുമ്പുവരെ ആന ആരോഗ്യവാനും എഴുന്നള്ളിപ്പിനും പങ്കെടുത്തിരുന്നു.അന്ന് പലരും ആനയുടെ വിയോഗത്തിൽ ദുരൂഹത ,സംശയം പ്രകടിപ്പിച്ചിരുന്നു.
``ഉയരം കൂടിയ നാടന്‍ ആനയായ ഗജരാജരത്‌നം തായങ്കാവ് മണികണ്‌ഠന്‍ ചെരിഞ്ഞു. തിങ്കളാഴ്‌ച രാവിലെ 6.30നായിരുന്നു അന്ത്യം. ഉദരസംബന്‌ധമായ രോഗങ്ങള്‍ക്ക് ചികിത്‌സയിലിരിക്കെ അപ്രതീക്ഷിതമായിരുന്നു മരണം. കൊമ്പുകുത്തി കുഴഞ്ഞുവീണ ആന തത്‌ക്ഷണം ചെരിഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്‌ച വരെ എഴുന്നള്ളിപ്പുകളില്‍ പങ്കെടുത്തിരുന്നു. ആനയ്‌ക്ക് കലശലായ വയറുവേദനയും വയറിളക്കവും ഉണ്ടായിരുന്നതായി ചികിത്‌സിച്ചിരുന്ന ഡോ. ടി.എസ്. രാജീവ് പറഞ്ഞു. കുടലില്‍ നീര്‍ക്കെട്ടുണ്ടായിരുന്നതിനാല്‍ ആന പട്ടയെടുക്കുന്നതിലും മടി കാട്ടിയിരുന്നു''- കഴിഞ്ഞദിവസം പത്രങ്ങളില്‍ വന്ന വാര്‍ത്ത ഇങ്ങിനെ.....
മുപ്പത്തിമൂന്നു വയസ്സുമാത്രം പ്രായമുളള ആന ചരിഞ്ഞത് സ്വാഭാവിക കാരണങ്ങളാലല്ലെന്ന് റിപ്പോര്‍ട്ടില്‍ നിന്നു തന്നെ വ്യക്തം. ഉദരസംബന്ധമായ രോഗങ്ങള്‍ക്കു ചികിത്സയിലിരിക്കേ, കലശലായ വയറ്റുവേദനയും വയറിളക്കമുള്ളതുമായ ആന എങ്ങിനെ മരിക്കുന്നതിന്റെ തലേന്നുവരെ എഴുന്നള്ളിക്കപ്പെട്ടു?.-
നമ്മുടെ ഗ്രൂപ്പിൽ അറിയാൻ വേണ്ടി മാത്രമാണ്.
തായങ്കാവ് മണികണ്ഠന്‍- ഒരു ഓർമ്മ പുതുക്കൽ. ആറ് വർഷങ്ങൾ എത്ര പെട്ടന്നാണ് പോയത്..
************************************
നാട്ടാന ചന്തത്തിലെ അതുല്യ പ്രതിഭ, ലക്ഷണതികവിലെ ആചാര്യൻ. ക്ഷമാശീലൻ
ഇങ്ങനെ ഒക്കെയുള്ള ഇവൻ ഇന്ന് നമ്മുടെ കൂടെ ഇല്ല. 2014 മാർച്ച് മാസത്തിലെ 24അം തിയതിയിൽ അകാലത്തിൽ എവിടെയോ മറഞ്ഞ ഇവൻ ഇന്നും നമ്മുടെ ഹ്രൃദയങളിൽ ഓർമ്മയായി നിൽക്കുന്ന.
പറമ്പിക്കുളം കാട്ടില്‍നിന്ന് നാട്ടിലെത്തിയ ആനക്കുട്ടി പിന്നീട് തിരികെപ്പോകാന്‍ മടിച്ച് നാട്ടുകാരനായിമാറിയ കഥയാണ് തായങ്കാവ് മണികണ്ഠന്റെത്. പറമ്പിക്കുളം വനമേഖലയിലെ സുങ്കം റേഞ്ചില്‍നിന്നാണ് മണികണ്ഠന്‍ കൂട്ടംതെറ്റി നാട്ടിലെത്തുന്നത്. 1989ല്‍ കേരള വനംവകുപ്പില്‍നിന്ന് എഴുപതിനായിരം രൂപയോളം നല്‍കിയാണ് തായങ്കാവ് ദേവസ്വം മണികണ്ഠനെ സ്വന്തമാക്കുന്നത്.
ഡോ. രാധാകൃഷ്ണകൈമളുടെ നേതൃത്വത്തില്‍ അന്നത്തെ കുന്നംകുളം എം.എല്‍.എ. കെ.പി. അരവിന്ദാക്ഷന്‍, പെരുനെല്ലി മാധവപ്പണിക്കര്‍, ക്ഷേത്രംട്രസ്റ്റി എ.വി. വല്ലഭന്‍, കെ. ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമെത്തി ആനക്കുട്ടിയെ കൂടെക്കൂട്ടിമടങ്ങുമ്പോള്‍ 'ഒരാള്‍ക്ക്' ഉയരം മാത്രമായിരുന്നു കുട്ടിക്കൊമ്പനുണ്ടായിരുന്നത്.
കുട്ടിക്കുറുമ്പുകളുമായി ക്ഷേത്രപരിസരത്ത് കറങ്ങിനടന്ന മണികണ്ഠന്‍ കാണെക്കാണെ വളര്‍ന്ന് ഒത്ത ഒരു ആനയായി ഇന്ന് മാറിക്കഴിഞ്ഞു. ചാലക്കുടി സ്വദേശിയായ രാമകൃഷ്ണനായിരുന്നു മണികണ്ഠന്റെ ആദ്യ ചട്ടക്കാരന്‍. രാമപുരംസ്വദേശി വേണുഗോപാലാണ് കഴിഞ്ഞ പത്തുവര്‍ഷമായി പാപ്പാന്‍ ആയിരുന്നു.
മറ്റുള്ള ആനകളെ വെല്ലുന്ന തരത്തിൽ ആയിരുന്നു മണികണ്ഠന്റെ ഉയരം. കൊല്ലങ്കോട് അയ്യപ്പനുശേഷം നാടന്‍ ആനകളില്‍ ഇടനീളം കൂടുതലെന്ന പെരുമ മണികണ്ഠന് സ്വന്തമാണെന്ന് തിമില വിദഗ്ധനും ആന സ്നേഹിയുമായ അയിലൂര്‍ അനന്തനാരായണന്‍ പറയുന്നു. 'ചങ്ങലക്കണ്ണി വിട്ടുള്ള' ലക്ഷണംതികഞ്ഞ വാലും ശരീരസൗന്ദര്യവും നല്ല തലയെടുപ്പും.
നാടന്‍ ആനകളുടെ ലക്ഷണങ്ങളെല്ലാം തികഞ്ഞവനാണ് മണികണ്ഠന്‍.കാണാൻ നല്ല ചന്തം, നല്ല കൊമ്പുകൾ, നീളമുള്ള തുമ്പി,നീര് കാലത്തും ശാന്തനായിരുന്നു.
തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടിഭാഗത്താണ് മണികണ്ഠന്‍ പതിവായി എഴുന്നള്ളത്തിനെത്താറ്. തിടമ്പേന്തുന്ന തിരുവമ്പാടി ശിവസുന്ദറിന്റെ ഇടത്തേക്കൂട്ടായി
നിൽക്കുന്നത്.
എഴുന്നള്ളിപ്പില്ലാത്തപ്പോള്‍ തായങ്കാവ് അമ്പല പരിസരത്തുതന്നെയാണ് മണികണ്ഠന്റെ താവളം. ദേശത്തെ കുട്ടികളുടെ പ്രിയതോഴനാണ് മണികണ്ഠന്‍.
ഗജപൂജകളില്‍ ഒട്ടേറെ കേന്ദ്രങ്ങളില്‍ പ്രത്യക്ഷ ഗജപൂജയ്ക്ക് മണികണ്ഠന്‍തന്നെ വേണമെന്ന് സംഘാടകര്‍ നിര്‍ബന്ധം പിടിക്കാറുള്ളതിന് കാരണവും ഈ ലക്ഷണത്തികവും തികഞ്ഞ ശാന്തസ്വഭാവവും തന്നെയാണ്.
എന്തു തന്നെ ആയാലും നമുക്ക് ആയിരം ആയിരം പ്രമാണം അർപ്പിച്ചു കോണ്ട്......
ചില വിവരങ്ങൾക്ക് ..കടപ്പാട്...
...ഹാരീസ് നൂഹൂ...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: