കോഴിക്കോടിന്റെ കുട്ടനാട്l Akalapuzha Riverl Travel l view point in kozhikode
Автор: Festive life
Загружено: 2021-10-11
Просмотров: 608
Описание:
#akalapuzha
1.മൈക്രോമല
/ tfv7560ക്സ്കൊ
പുഴയുടെ ചിത്രം കണ്ടപ്പോൾ എവിടെയാണെന്ന് വിസ്മയപ്പെട്ടവളോട് 'അകലാപ്പുഴ' എന്ന് പറഞ്ഞപ്പോൾ അവൾ 'അഴകാപ്പുഴ' എന്ന് ഇച്ചിരി തെറ്റിയാണ് കേട്ടത്. കോവിഡ് കാലത്തെ മടുപ്പിനുള്ളിൽ നിന്നുള്ള ഈ യാത്രയെ ഓർത്തപ്പോൾ അവൾ തെറ്റി കേട്ടതാണ് ശരിയെന്നു തന്നെ എനിക്കും തോന്നി. അതെ അഴകാപ്പുഴ.!
അകലമാണ് ആകർഷണത്തിന്റെയും പ്രാധാന്യത്തിന്റെയും മുഖ്യമാനദണ്ഡമെന്നതിനാൽ 'അകലാ'പ്പുഴ എന്ന് പേരിലാരോ കരുതിവെച്ചതാവാം.!
വിദൂരത അഴകു വർദ്ധിപ്പിക്കുമെന്നല്ലേ. Distance all value enhances ! എന്ന് കവി.
കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ ഇക്കോ ടൂറിസം സ്പോട്ടുകളിലൊന്നായ അകലാപ്പുഴ തിക്കോടി പഞ്ചായത്തിന്റെ വടക്കുകിഴക്കായി നല്ല പച്ചപ്പു നിറഞ്ഞ ഭൂപ്രകൃതിയിലാണ് സ്ഥിതി ചെയ്യുന്നത്.
അകലങ്ങളിൽ നിവർന്നു നിൽക്കുന്ന രമണീയമായ മലനിരകളും കുന്നുകളും ചേർന്ന അഴകുള്ള കാഴ്ചയാണ് സഞ്ചാരികൾക്ക് ഇവിടെ ഹൃദ്യം. ഒപ്പം നിശ്ചലമായി നിൽക്കുകയാണെന്നു തോന്നുന്ന ഈ വെള്ളക്കെട്ടുകൾക്ക് നടുവിൽ ഒരു പച്ചത്തുരുത്തുമുണ്ട്.അതും സഞ്ചാരികളുടെ മനം കവരും. 'തീവണ്ടി' എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിത ദേശമായ ഇടം കൂടിയാണിത്.
ഇപ്പോൾ ചുറ്റുപാടുകളിലേക്കാണല്ലോ നമ്മുടെ യാത്രകളെല്ലാം. കൊറോണ നമ്മുടെ സഞ്ചാരരുചികളെയെല്ലാം തീർത്തും തദ്ദേശീയമാക്കിക്കളഞ്ഞില്ലേ. അകലങ്ങളെയെല്ലാം അടുപ്പങ്ങളിലേക്ക് പകരം വെച്ച ഒരപൂർവ കാലം.!
ഇതിപ്പോൾ കുഞ്ഞുങ്ങളുടെ നിർബന്ധത്തിനു പുറത്ത് ഈ മുപ്പതു ദിവസത്തിനുള്ളിൽ ഇവിടേക്ക് നാലാമത്തെ വരവാണ്. ഓരോ യാത്രയും പുതിയ യാത്ര തന്നെയാണ്. ഉച്ചവെയിലിന്റെ കാഠിന്യത്തിൽ നിന്നു മാറി പ്രകൃതി പ്രസന്നമായ വെളിച്ചത്തിന്റെ മറ്റൊരു പുറംകരയിലേക്കടുക്കുന്ന പുതുവർഷത്തിന്റെ നിമിഷങ്ങളിൽ കുഞ്ഞുങ്ങളെപ്പോലെ വീണ്ടും പുഴ കാണണമെന്ന തോന്നൽ എനിക്കും. വീതികുറഞ്ഞ റോഡിലൂടെ വൈകുന്നേരത്തെ മഞ്ഞവെയിലിന്റെ മാറ്റേറ്റ് അവിടെയെത്തുമ്പോൾ ചാറ്റൽമഴ അകലാപ്പുഴയെ നിർമ്മലമായ ഹരിതസ്ഥലികളിലൊന്നാക്കി. ആദ്യം തന്നെ അകലെയുള്ള തുരുത്തിലേക്കൊരു തോണി യാത്ര. വെള്ളത്തെ പകുത്തു പോകുന്ന തോണിയുടെ ഇളക്കം കുട്ടികളിൽ ആഹ്ലാദവും നമ്മളിൽ ഭയവും നിറയ്ക്കും. എല്ലാവർക്കും നീന്തലറിയുന്ന ഒരു ലോകത്തെ നാം സ്വപ്നം കാണുന്ന സന്ദർഭങ്ങൾ.! പക്ഷെ മുന്നിലുള്ള പ്രകൃതിസൗന്ദര്യം ഉള്ളിൽ പൊടിഞ്ഞ സന്ദേഹങ്ങളെയെല്ലാം പൊടുന്നനെ മായ്ച്ചുകളഞ്ഞു. അങ്ങനെ വൃക്ഷച്ഛായയിൽ ലയിച്ചുള്ള തീരക്കാഴ്ചകളിൽ നീങ്ങി നീങ്ങി ഞങ്ങൾ അകലേക്ക്. തുരുത്തിനടുത്തടുത്തെത്തുമ്പോൾ അവിടെയുണ്ടെന്ന് തോന്നിക്കുന്ന നിശ്ശബ്ദത മെല്ലെ മെല്ലെ പിൻവാങ്ങിത്തുടങ്ങും. പിന്നീടുള്ളത് ഇങ്ങനെ.
''പക്ഷികൾ മനോജ്ഞമാം പഞ്ചമഗാനങ്ങളാൽ,
വൃക്ഷങ്ങൾ മധുരമാം മർമ്മരാരവത്തിനാൽ,
ലതകൾ നൃത്തത്തിനാൽ, പുഷ്പങ്ങൾ സുഗന്ധത്താൽ,
സതതം ചിത്തം തുടിച്ചെന്നെന്നുമാനന്ദിക്കും''
തുരുത്തിനെ കണ്ടും കേട്ടും മൺമറഞ്ഞ മലയാളത്തിന്റെ ഓർഫ്യൂസിനെ ഓർത്തും അവിടുന്ന് മടക്കം. വെള്ളത്തിൽ
ഒരു നിമിഷമുണ്ടായ കൊക്കുകളുടെ പ്രണയഭാവം കണ്ടപ്പോൾ കാലമേറെ വൈകിയോ എന്നൊരു തോന്നൽ ഉള്ളിലുടക്കി. അതെ, പ്രണയിനികൾക്ക് ഈ ജലനടുവിൽ അനുരാഗം വർദ്ധിക്കുമെന്നുറപ്പ്.!
കരയടുത്തപ്പോൾപ്പിന്നെ പുഴയിലേക്കൊരു ദൂരനോട്ടം കൊണ്ടുള്ള നെടുവീർപ്പ്.
'എത്ര കൊതിപ്പൂ ഞാ,നെത്ര കൊതിപ്പൂ
ഞാനദ്ദിക്കിൽ വീണ്ടും പറന്നു ചെല്ലാൻ!'
ഇത്തിരി കടല കൊറിച്ചതിനു ശേഷം അടുത്ത ലാവണ്യ പൂർത്തിക്കായ് വീണ്ടും പുഴയിറക്കം. ലൈഫ് ജാക്കറ്റിട്ട് നാലുപേർക്കു കയറാവുന്ന കുഞ്ഞു ബോട്ടിലേക്ക്. പെഡൽ ബോട്ടിൽ കയറിയുള്ള ആ പോക്ക് രസകരമാണ്. ആകാശത്തിനു കീഴെ അപ്പോൾ മാത്രം അനേക നാഴികകളോളം മലർക്കേ കാണുന്ന പ്രകൃതി. ആ കാഴ്ചകളിലേക്കു കൂടി നമ്മൾ ചവിട്ടി നീക്കുമ്പോൾ ബോട്ടിന്റെ സ്റ്റിയറിംഗിൽ പിടിച്ചുള്ള കുഞ്ഞു നിയന്ത്രണത്തിന്റെ ആഹ്ലാദം കുട്ടികളുടെ മുഖത്തും. നിശ്ശബ്ദതകളിലൂടെയുള്ള ഈ അഴകാക്കാഴ്ചകളിൽ മുങ്ങി കുഞ്ഞുങ്ങൾ അവരുടെ അകം പിന്നെയും പിന്നെയും നിറയ്ക്കുന്നു. അകലങ്ങളെല്ലാം മറന്ന് അടുത്തുള്ള ഈ വിസ്മയങ്ങളിലേക്കെത്തിയപ്പോൾ കുഞ്ഞുപുഴകളും തടാകങ്ങളുമൊക്കെ അവരുടെ മുന്നിൽ വലിയ നദീതീരങ്ങളാകുന്ന പോലെ.!
പോകെപ്പോകെ
മലകൾക്കിടയിലൂടെ ഇറങ്ങിവന്ന പതിഞ്ഞ കാറ്റിൽ ഇളകുന്നവെള്ളം അകലങ്ങളിലെ ആകാശത്തെ തന്നിലൂടെ കലളുടെ മേളമാക്കുമ്പോൾ പുഴ അതിന്റെ സുന്ദരമായ പേര് പിന്നെയും അന്വർത്ഥമാക്കി. വെള്ളത്തിൽ തെളിയുന്ന ദൃശ്യബിംബത്തിൽ പേരിന്റെ വെളിച്ചം. അകലാപ്പുഴയിൽ കലയുമുണ്ട് അകലവുമുണ്ട് എന്ന്.!
ഒടുവിൽ സന്ധ്യ കനത്തപ്പോൾ കരയിലേക്ക് കയറിയ ഞങ്ങളെ പുഴയോരത്തുള്ള റൂബി ഹോട്ടലിലെ ബീഫും ഞണ്ട് കറിയും പുട്ടും കാത്തിരിക്കുന്നുണ്ടായിരുന്നു. ഒപ്പം നല്ല കുരുമുളകിട്ട് ഉലർത്തിയ പലയിനങ്ങൾ. പിന്നീട് അതിലേക്കായി കണ്ണും നാക്കും. ഭക്ഷണത്തോടൊപ്പം ചുറ്റിലും ഇരുട്ട് പരന്നു തുടങ്ങി. അപ്പോൾ പ്രലോഭനീയമായ ആകാശക്കാഴ്ചകൾ മാത്രം.
പിന്നെയും ചാറൽ മഴ. മിനുങ്ങുന്ന വഴി വെളിച്ചം. ഞങ്ങൾ മെല്ലെ അതിലേക്കിറങ്ങി. വണ്ടി സ്റ്റാർട്ടാക്കി. മെല്ലെ മെല്ലെ നീങ്ങിത്തുടങ്ങി. തിരിച്ചുപോരുമ്പോൾ വെള്ളം ധ്യാനിച്ചിരിക്കുകയാണെന്ന് തോന്നും. അത്ര നിശ്ചലമാണതിൻ ദൃശ്യം. കിം കി ഡുക്കിന്റെ സ്പ്രിംഗ് സമ്മറിലെ തടാകം പോലെയൊരിടം.
വഴിയിൽ ഇരുട്ടും വെളിച്ചവും. രാത്രിയും മെല്ലെ മെല്ലെ ശൈത്യത്തിലേക്ക് പിൻവാങ്ങുകയാണ്. കാഴ്ചയിൽ അപ്പോൾ പുഴ അകലെയായി. മനസിൽ നിന്ന് അകലാതെയും. അതെ,അകലാപ്പുഴ.!
Writer..
vk Jobhish...
റൂട്ട്..തികോടിയിൽ നിന്ന് മുച്ചുകുന്നു വഴി 4km സഞ്ചരിച്ചാൽ ഇവിടെയെത്താം
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: