ചേളാരി സമസ്തക്ക് കേഡർ സംവിധാനമില്ല: pkm സഖാഫി
Автор: 𝐬𝐢𝐧𝐚𝐧 𝐦𝐚𝐥𝐚𝐛𝐚𝐫𝐢
Загружено: 2026-02-12
Просмотров: 8829
Описание:
ഇ.കെ വിഭാഗം തൊണ്ണൂറാം വാർഷികം എന്ന പേരിൽ നടത്തിയ സമ്മേളനത്തിൽ നൂറാം വാർഷികത്തിന് മുമ്പ്സമസ്ത Ap വിഭാഗത്തെ ഭൂലോകത്ത് നിന്ന് ഉൻമൂലനം ചെയ്യുമെന്നും അവരെ മസ്ഥാപനങ്ങളിൽ നിന്ന് പുറത്താക്കി പടിയടച്ച് പിണ്ഡം വെക്കുമെന്നും യുവനേതാവ് പ്രഖ്യാപിച്ചിരുന്നല്ലൊ. ഇപ്പോൾ കാസർക്കോട് നടന്ന ആസമ്മേളനത്തിൽ അത്തരം പ്രഖ്യാപനങ്ങൾ ഒന്നും കേട്ടില്ല. ഘർ വാപസി എന്ന ഒരൊറ്റ പരിഹാസ ചിരിയിൽ എല്ലാം ഒതുക്കേണ്ടിവന്നു.കഴിഞ്ഞ പത്ത് വർഷം കൊണ്ട് കേരളത്തിൻ്റെ മത, രാഷ്ട്രീയ രംഗത്ത് ഉണ്ടായ മാറ്റങ്ങൾ വിലയിരുത്തുമ്പോൾ എ പി. ഉസ്താദ് നേതൃത്വം നൽകുന്ന സമസ്തക്കും കീഴ്ഘടങ്ങൾക്കുമുണ്ടായ മുന്നേറ്റങ്ങൾ അൽഭുതാവഹമായിരുന്നു എന്ന് എല്ലാവരും സമ്മതിക്കും. രണ്ട് തവണ നടന്ന നിയമ സഭാ തെരഞ്ഞെടുപ്പുകൾ കാന്തപുരം ഉസ്താദിനും സംഘടനക്കും രാഷ്ട്രീയബലവും ഇച്ഛാശക്തിയും നേടിത്തന്നവയായിരുന്നു. അതിനു മുമ്പുണ്ടായിരുന്ന അവസ്ഥകൾ നോക്കുമ്പോൾ ഭരണ കൂടത്തിൻ്റെയും പ്രതിപക്ഷത്തിൻ്റെയും പിന്തുണയും സഹകരണവും ഇപ്പോൾ ഏറെ വർദ്ധിച്ച തോതിൽ ലഭിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. കാന്തപുരത്തിൻ്റെ രാഷ്ട്രീയ ശക്തിയെ ചെറുതായി കണ്ടിരുന്നവർക്ക് ഇന്നാ ശക്തിയുടെ പ്രധാന്യം കൃത്യമായി ബോധ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ കേരള യാത്രയിൽ ഭരണ പ്രതിപക്ഷകക്ഷികൾ നടത്തിയ സാന്നിധ്യ പ്രകടനങ്ങൾ അക്കാര്യം വിളിച്ചോതുന്നുണ്ട്. മതരംഗത്താണങ്കിൽ കാന്തപുരം ഉസ്താദിൻ്റെ ഇന്ത്യൻ ഗ്രാൻ്റ് മുഫ്ത്തി എന്ന പദവിയിലൂടെ ലഭ്യമായിട്ടുള്ള ആഗോള തലത്തിലുള്ള അംഗീകാരങ്ങൾ ഏറെ ശ്രദ്ധേയമാണ്. മർക്കസ് നോളേജ് സിറ്റി ഈ വളർച്ചയുടെ മികച്ച ഉദാഹരണമാണ്. അസൂയാലുക്കൾ ഇപ്പോൾ കാന്തപുരത്തെ അനുകരിക്കാൻ അല്ല ;അനുഗമിക്കാൻ ശ്രമിക്കുകയാണ്.ഓരോ നിമിഷവും കാന്തപുരത്തിൻ്റെയും അദ്ദേഹംനേതൃത്വം നൽകുന്ന പ്രസ്ഥാനത്തിൻ്റെയും പ്രസക്തി വർദ്ധിക്കുകയാണ്. പടിയടച്ച് പിണ്ഡം വെക്കാൻ ആഹാാനം ചെയ്തവർ കുണിയ സമ്മേളനത്തിൻ്റെ പടി കടക്കാൻ പാട്പെട്ട രംഗം നാമൊക്കെ മനസ്സിലാക്കിയതാണ്. ആൾക്കൂട്ടം എന്നതിലപ്പുറം ഒരു കേഡർ സംഘടനയുടെ ഒരു സ്വാഭാവവും കുണിയ സമ്മേളനത്തിന്ഉണ്ടായില്ല. സ്വാഗത പ്രസംഗവും അധ്യക്ഷ പ്രസംഗവും നിലവാരം പുലർത്തിയില്ല. അതിഥികളോടുള്ള സാമാന്യ മര്യാദ പോലും കാണിച്ചില്ല. പ്രതിപക്ഷ നേതാവടക്കം എണീറ്റ് പോയി. മുഖ്യമന്ത്രി സഹിച്ച് സഹികെട്ട് പ്രസംഗം വെട്ടിച്ചുരുക്കി സ്ഥലം വിട്ടു. മുഖ്യപ്രഭാഷകൻ അറബി വാക്കുകൾ കൂട്ടിവായിക്കാൻ കാണിച്ച കഷ്ടപാട് ഏറെ കൗതുകം പുലർത്തി. ആയിരം പള്ളിയുടെ ഖാളി ചോദിച്ച് വാങ്ങിയ മുഖ്യപ്രഭാഷണം പരിഹാസ്യമായി. ഏതായാലും നിലവാരമില്ലാത്ത ആ സമ്മേളനം അവരുടെ സംഘടനാ ശേഷിയുടെ മികച്ച ഉദാഹരണമായി. ഇൻശാഅല്ലാഹ് കേരളയാത്ര നടത്തി കേരളീയരുടെയും മനുഷ്യലോകത്തിൻ്റെയും ശ്രദ്ധയാകർഷിച്ച കേരളമുസ്‌ലിം ജമാഅത്തിൻ്റെ പിന്തുണയോടെ സമസ്തയുടെ യാഥാർത്ഥ ആശ യാ ദർശങ്ങൾ /
നിലപാടുകൾ ഉയർത്തിപ്പിടിച്ച് സമസ്തയുടെ നൂറാം വാർഷികം വിളബരം ചെയ്യപ്പെടുകയാണ്. ഈ വരുന്ന 14-ാം തിയ്യതി ശനിയാഴ്ച കോട്ടക്കൽ പുത്തൂരിൽ ബഹ്റുൽ ഉലൂംനഗറിൽ. സമസ്തയുടെ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന നേതാവ് സുൽത്വാനുൽ ഉലമയുടെ നേതൃത്വത്തൽ . ഇനി നമുക്ക് ആഘോഷിക്കാം സമസ്ത സെൻ്റി നറി. 100 പ്രകാശവർഷങ്ങൾ !!
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: