അൽ ബഖറ 153 -157 ആയത്തുകൾ (ക്ഷമ എന്ന മഹത് ഗുണം)
Автор: AL KITHAB
Загружено: 2026-01-28
Просмотров: 678
Описание:
അൽ ബഖറ 153 -157 ആയത്തുകൾ (ക്ഷമ എന്ന മഹത് ഗുണം)
വീഡിയോ :
• അൽ ബഖറ 153 -157 ആയത്തുകൾ (ക്ഷമ എന്ന മഹത് ഗ...
ഖുർആൻ ലഘുപഠനം മുൻ വീഡിയോസ്: • ഖുർആൻ ലഘു പഠനം
അൽ കിതാബ് A ഗ്രൂപ്പിൽ ഇല്ലാത്തവർ മാത്രം ഇതിൽ ചേരുക :
https://chat.whatsapp.com/EHwQE3iEngH...
അൽ ബഖറഃ 2 : 153_157
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱسۡتَعِينُواْ بِٱلصَّبۡرِ وَٱلصَّلَوٰةِۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ
അല്ലയോ, വിശ്വസിച്ചവരേ, ക്ഷമയും നമസ്‌കാരവും വഴി നിങ്ങള്‍ സഹായം തേടിക്കൊള്ളുവിന്‍ നിശ്ചയമായും, അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമാണ്.
وَلَا تَقُولُواْ لِمَن يُقۡتَلُ فِى سَبِيلِ ٱللَّهِ أَمۡوَٰتٌۢۚ بَلۡ أَحۡيَآءٌ وَلَٰكِن لَّا تَشۡعُرُونَ
അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വധിക്കപ്പെടുന്നവരെക്കുറിച്ച് നിങ്ങള്‍ 'മരണപ്പെട്ടവര്‍' എന്ന് പറയരുത്. എന്നാല്‍, അവര്‍ ജീവിച്ചിരിക്കുന്നവരാകുന്നു; എങ്കിലും നിങ്ങള്‍ അത് ഗ്രഹിക്കുകയില്ല
وَلَنَبۡلُوَنَّكُم بِشَىۡءٍ مِّنَ ٱلۡخَوۡفِ وَٱلۡجُوعِ وَنَقۡصٍ مِّنَ ٱلۡأَمۡوَٰلِ وَٱلۡأَنفُسِ وَٱلثَّمَرَٰتِۗ وَبَشِّرِ ٱلصَّٰبِرِينَ
ഭയം, വിശപ്പ്, സ്വത്തുക്കളിലും ദേഹങ്ങളിലും ഫലങ്ങളിലും കുറവ് എന്നിവയില്‍ പെട്ട വല്ലതും കൊണ്ട് നിശ്ചയമായും നാം നിങ്ങളെ പരീക്ഷണം ചെയ്യുന്നതാണ്. ക്ഷമിക്കുന്നവര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
ٱلَّذِينَ إِذَآ أَصَٰبَتۡهُم مُّصِيبَةٌ قَالُوٓاْ إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٰجِعُونَ
അതായത് യാതൊരു കൂട്ടര്‍ക്ക്, അവര്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവിനുള്ളവരാണ്; ഞങ്ങള്‍ അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാകുന്നു.
أُوْلَٰٓئِكَ عَلَيۡهِمۡ صَلَوَٰتٌ مِّن رَّبِّهِمۡ وَرَحۡمَةٌۖ وَأُوْلَٰٓئِكَ هُمُ ٱلۡمُهۡتَدُونَ
അക്കൂട്ടര്‍ - അവരില്‍ അവരുടെ റബ്ബിങ്കല്‍ നിന്നുള്ള അനുഗ്രഹാശിസ്സുകളും, കാരുണ്യവും ഉണ്ടായിരിക്കും. അക്കൂട്ടര്‍ തന്നെയാണ്, സന്‍മാര്‍ഗ്ഗം പ്രാപിച്ചവരും.
ലഘു വിവരണം:
അനുഗ്രഹത്തിലും സന്തോഷത്തിലും അല്ലാഹുവിന് നന്ദി പ്രകാശിപ്പിക്കുകയെന്ന പോലെ, പരീക്ഷണങ്ങളിലും വിഷമങ്ങളിലും ക്ഷമ കൈക്കൊള്ളലും സത്യവിശ്വാസിയുടെ സ്വഭാവമായിരിക്കേണ്ടതാണ്.
ഏത് പ്രയാസ ഘട്ടത്തിലും അക്ഷമരാവാൻ പാടില്ല. ക്ഷമയോടെയാണ് അല്ലാഹുവിനോട് സഹായം തേടേണ്ടത്. നിസ്ക്കാരം ( صلاة) മുഖേന അല്ലാഹുവോട് സഹായം തേടാനും അല്ലാഹു കൽപിക്കുന്നു. പ്രയാസ ഘട്ടങ്ങളിൽ നിസ്ക്കാരത്തിലേക്ക് തിരിയുക എന്നത് നബി (ﷺ) യുടെ സ്വഭാവമായിരുന്നു.
പ്രയാസ ഘട്ടങ്ങളിൽ മരിച്ചു പോയ മഹാന്മാരോട് സഹായം തേടൽ തനിച്ച ശിർക്കും കുഫ്റുമാണ്. പ്രയാസങ്ങൾ നീങ്ങാൻ ദർഗകളിൽ മറവിട്ട് കിടക്കുന്നവർക്ക് നേർച്ചയാക്കുന്നതും ശിർക്ക് തന്നെ.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്‌വാനും ജീവന്‍ ത്യജിക്കുവാനും തയ്യാറാകുന്നവർ തീർച്ചയായും ക്ഷമാ ശീലരും അല്ലാഹുവിൽ ഭയഭക്തി ഉള്ളവരുമായിരിക്കും. നല്ല നിയ്യത്തോടെ ധർമ്മ സമരത്തിൽ പങ്കെടുത്ത യോദ്ധാവ് വധിക്കപ്പെട്ടു ശഹീദുകളാകുന്ന പക്ഷം, അവര്‍ പ്രത്യക്ഷത്തില്‍ മരണപ്പെട്ടവരാണെങ്കിലും യഥാര്‍ത്ഥത്തില്‍ അല്ലാഹുവിങ്കൽ ഭക്ഷണം നൽകപ്പെടുന്നവരായി പ്രത്യേകമായ സ്വർഗ്ഗീയ ജീവിതം ആസ്വദിക്കുന്നവരാണ്. അത് കൊണ്ട് അവരെപ്പറ്റി സാധാരണ മരണപ്പെട്ടവരെപ്പോലെ കരുതിക്കൂടാ.
ശഹീദുകളുടെ മരണം വാസ്തവത്തില്‍ മരണമല്ലെന്നോമരിച്ചുവെന്ന് അവരെപ്പറ്റി പറയുവാന്‍ പാടില്ലെന്നോ അല്ല; മറിച്ച് മറ്റുള്ളവരുടെ മരണവും അവരുടെ മരണവും ഒരേ നിലയില്‍ കണക്കാക്കിക്കൂടാ എന്നാണ് അല്ലാഹു പറഞ്ഞതിന്‍റെ അര്‍ഥം.
ശുഹദാഇൻ്റെ റൂഹുകൾ ( ആത്മാക്കൾ ) പച്ചവര്‍ണമുള്ള ചില പക്ഷികളുടെ ഉള്ളങ്ങളിലായി സ്വര്‍ഗത്തില്‍ അവര്‍ ഉദ്ദേശിച്ചേടത്തുകൂടി മേഞ്ഞു കൊണ്ടിരിക്കുമെന്നു ഹദീസിൽ വന്നിരിക്കുന്നു.
അനുഗ്രഹങ്ങൾ നൽകിയും വിപത്തുകൾ ബാധിപ്പിച്ചും അല്ലാഹു പരീക്ഷിച്ചേക്കാം. അനുഗ്രഹങ്ങളിൽ അല്ലാഹുവിന് നന്ദി ചെയ്യുകയും, പരീക്ഷണങ്ങളിൽ ക്ഷമയവലംബിക്കുകയും ചെയ്താൽ രണ്ടും സത്യവിശ്വാസിക്ക് നന്മയായിത്തീരും.
വിപത്തുകൾ സംഭവിക്കുമ്പോൾ
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
എന്ന് ചൊല്ലുന്നതിനെ ഇസ്തിർജാഉ (استرجاع) എന്ന്
പറയുന്നു.
നബി (ﷺ) യുടെ പത്‌നി ഉമ്മുസലമഃ (റ) പറഞ്ഞതായി മുസ്‌ലിം (റ) ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: വല്ല അടിയാന്നും ഒരു ആപത്ത് ബാധിക്കുമ്പോള്‍ അവന്‍
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ، اللَّهُمَّ أَجِرْنِي فِي مُصِيبَتِي وَاخْلُفْ لِي خَيْرًا مِنْهَا
"ഞങ്ങള്‍ അല്ലാഹുവിന്‍റേതാണ്, ഞങ്ങള്‍ അവനിലേക്ക് തന്നെ മടങ്ങുന്നവരുമാണ്. അല്ലാഹുവേ, എന്‍റെ ഈ ആപത്തില്‍ നീ എനിക്ക് പ്രതിഫലം നല്‍കേണമേ! എനിക്ക് അതിനേക്കാള്‍ ഉത്തമമായതിനെ നീ പകരം നല്‍കുകയും ചെയ്യേണമേ !"
എന്ന് പറയുന്ന പക്ഷം, അവന്‍റെ ആപത്തില്‍ അല്ലാഹു അവന് പ്രതിഫലം കൊടുക്കുകയും, അതിനെക്കാള്‍ ഉത്തമമായതിനെ അവന് പിന്നീട് നല്‍കുകയും ചെയ്യാതിരിക്കയില്ല. എന്നിങ്ങിനെ റസൂൽ (ﷺ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങിനെ, എന്‍റെ ഭര്‍ത്താവ് അബൂസലമഃ മരണപ്പെട്ടപ്പോള്‍, റസൂൽ (ﷺ) കല്‍പിച്ച പ്രകാരം ഞാന്‍ പറഞ്ഞു. എനിക്ക് അദ്ദേഹത്തേക്കാള്‍ ഉത്തമനായ ആളെ അല്ലാഹു പകരം തരുകയും ചെയ്തു - അതെ, അല്ലാഹുവിന്‍റെ റസൂലിനെ.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: