ഇന്നത്തെ പ്രധാന വാർത്തകൾ | Breaking News in Malayalam - Radio News Malayalam - 27-1-2026 - 7 59 AM
Автор: Radio News Malayalam
Загружено: 2026-01-26
Просмотров: 20
Описание:
ഇന്നത്തെ പ്രധാന വാർത്തകൾ | Breaking News in Malayalam - Radio News Malayalam Live - 27-1-2026 - 7 59 AM
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവരം വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി. പാർട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്. കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ് വാർത്താ സമ്മേളനത്തില്‍ ആരോപിച്ചു. 2022 ഏപ്രില്‍ മാസം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണണൻ വീണ്ടും ആരോപിച്ചതെന്നും വി കുഞ്ഞികൃഷ്ണൻ നല്‍കിയ അഭിമുഖത്തോടെ പാർട്ടി ശത്രുക്കളുടെ കോടാലി കൈ ആയി മാറിയെന്നും രാഗേഷ് കുറ്റപ്പെടുത്തി. കുഞ്ഞികൃഷ്ണൻ ഉത്തമനായ കമ്മ്യൂണിസ്റ്റ് അല്ലെന്നും പാർട്ടിയെ വഞ്ചിച്ച ആളാണെന്നും ആരോപിച്ചാണ് പുറത്താക്കല്‍. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഭിമുഖത്തിന് സമയം തിരഞ്ഞെടുത്തു. കുഞ്ഞികൃഷ്ണൻ പാർട്ടിയെ പിന്നില്‍ നിന്ന് കുത്തി. ഇതിനെ നേരിടാൻ കെല്‍പ്പുള്ള പാർട്ടിയാണ് സിപിഎം.
2022 ഏപ്രില്‍ മാസം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് വീണ്ടും ആരോപിച്ചത്. ടിഐ മധുസൂദനനെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. അദ്ദേഹം പയ്യന്നൂരിലെ സഹകരണ സ്ഥാപനത്തിന്റെ ഭാരവാഹി അല്ല. എന്നിട്ടും ഭൂമി ഇടപാടില്‍ ലക്ഷ്യം വച്ചു. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണൻ ജില്ലാ കമ്മിറ്റിയില്‍ ഉന്നയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ആണ് പാർട്ടി ശാസിച്ചത്.മധുസൂദനനെ മനഃപൂർവം താറടിക്കാനുള്ള ശ്രമം എന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുള്ളത്. അത് കുഞ്ഞികൃഷ്ണനും അംഗീകരിച്ചതാണ്. വാർത്ത ചോർച്ച സംബന്ധിച്ച് പാർട്ടിക്ക് കൃത്യമായ തെളിവ് ഉണ്ട്. വാർത്ത ചോർത്തി എന്ന കുറ്റസമ്മതം കുഞ്ഞികൃഷ്ണന്റെ വാക്കില്‍ തന്നെ ഉണ്ടായി. കമ്മ്യൂണിസ്റ്റ് എന്ന പദത്തിന്റ പരിസരത്തു നില്‍ക്കാൻ പറ്റുന്ന പണി ആണോ ഇത്. മധുവിനോടുള്ള പകയാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കാൻ കാരണം. വൈരനിര്യാതന ബുദ്ധിയോടെ ആണ് കുഞ്ഞി കൃഷ്ണൻ പ്രവർത്തിക്കുന്നത്.
റസീറ്റ് അടിച്ചതില്‍ അക്ഷരത്തെറ്റ് ഉണ്ടായി. 6 ബുക്കുകളില്‍ പിശക് ഉണ്ടായി. അത് നശിപ്പിക്കുന്നതില്‍ ജാഗ്രതകുറവുണ്ടായി. എന്നാല്‍ ഈ റസീറ്റ് ഉപയോഗിച്ച് പണം പിരിച്ചത് മധുസൂദനൻ അല്ല. ചില ബുക്കുകള്‍ നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നും കെകെ രാഗേഷ് സമ്മതിച്ചു.
കുടുംബത്തെ സഹായിക്കുക, വീട് വച്ചു നല്‍കുക, കേസുകള്‍ കൈകാര്യം ചെയ്യുക, തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്, ഫണ്ട് ഉണ്ടാക്കിയത്. ഇതിലൊന്നും പാർട്ടിക്ക് ധനം നഷ്ടപ്പെട്ടിട്ടില്ല. വരവ് ചെലവ് കണക്ക് അവതരിപ്പിക്കുന്നതില്‍ നാലു വർഷം താമസം ഉണ്ടായി. 2022 ല്‍ ഇക്കാര്യത്തില്‍ മധുസൂദനൻ ഉള്‍പ്പെടെ ഉള്ള ആളുകള്‍ക്ക് എതിരെ നടപടി എടുത്തതാണ് എന്നുമാണ് കെ.കെ രാഗേഷിന്റെ വിശദീകരണം.
This is your one-stop destination for the latest news in Malayalam! In today's episode, we delve into the most pressing issues and trending stories from Kerala, India, and the global stage. Get in-depth analysis, expert opinions, and real-time updates on the topics that matter most to you. Stay informed with our comprehensive news coverage in Malayalam, and don’t forget to hit the subscribe button for daily news updates
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: