Wayanad Pakkam keni/ തലമുറകളുടെ ദാഹമകറ്റിയ വയനാട്ടിലെ കേണി/ഒരിക്കലും വറ്റാത്ത ജല ഉറവകൾ
Автор: Robs Nature
Загружено: 2023-04-12
Просмотров: 1518
Описание:
Wayanad Pakkam keni/ തലമുറകളുടെ ദാഹമകറ്റിയ വയനാട്ടിലെ കേണി/ഒരിക്കലും വറ്റാത്ത ജല ഉറവകൾ .
വയനാടിന്റെ പരമ്പരാഗത ജലകുംഭം...കേണി
വയനാട്ടിലെ കുറുമർക്കിടയിൽ നിലനിൽക്കുന്ന ഒരു ജലസംരക്ഷണ രീതിയാണ് കേണി. കിണർ, കനി എന്നൊക്കെയാണ് കേണി എന്ന മലയാള വാക്കിനർത്ഥം. മൂത്ത കരിമ്പനയുടെ ചോറ് കളഞ്ഞ തടി, ജലം ഉറവയെടുക്കുന്ന സ്ഥലത്ത് മണ്ണിൽ ഇറക്കി വെച്ചാണ് കേണികൾ നിർമ്മിക്കുക. പനത്തടി ഇറക്കിവച്ച് ഉണ്ടാക്കുന്നതിനെ പനംകേണികൾ എന്ന് വിളിക്കും. പാറക്കൂട്ടങ്ങൾക്ക് മുകളിലും മലമുനമ്പിലും ചതുപ്പിലും ഇത്തരം ജലസ്രോതസ്സുകൾ ഉണ്ടാകും. വറ്റാത്ത ഉറവയും തെളിമയാർന്ന ജലവുമാണ് കേണിയുടെ സവിശേഷത. അധികം ആഴമില്ലാതെ കൈകൊണ്ട് വെള്ളം കോരാവുന്ന പാകത്തിൽ കല്ലുകൊണ്ട് കെട്ടിയും അല്ലാതെയും ഉണ്ടായിരുന്ന കേണികൾ വയനാടിന്റെ ജലസമൃദ്ധിയുടെയും ഗ്രാമജീവിതത്തിന്റേയും അടയാളം കൂടിയായിരുന്നു. ആദിവാസികളുടെ പാരമ്പര്യ അറിവിൻ്റെയും നിർമ്മാണത്തിൻ്റെയും നല്ലൊരു ഉണ്ടാഹരണവും കൂടിയാണ് കേണി. ജലസുഭിക്ഷമായിരുന്ന വയനാട്ടില്‍ കേണിച്ചിറ എന്ന സ്ഥലനാമം ഉടലെടുത്തത് ഈ പ്രത്യേകത കൊണ്ടാണെന്നും പറയപ്പെടുന്നു.
വയനാട്ടിലെ ആദിവാസി ഗോത്രങ്ങൾക്ക് വെള്ളം നിറഞ്ഞുകിടക്കുന്ന കേണികൾ വെറും ഉറവകൾ മാത്രമല്ല, അവരുടെ ജീവനും ജീവിതവുമാണ്. കാലാന്തരങ്ങളിൽ മൺമറഞ്ഞുപോയ പൂർവികരാണ് ഒരിക്കലും വറ്റാത്ത ഉറവകളായ കേണികൾ നിർമിച്ചുപോന്നത്. ജലത്തിന്റെ കാവലാളുകൾ വയനാട്ടിലെ പ്രമുഖ ആദിവാസിഗോത്രമാണ് കുറുമർ. കുറുമരിൽത്തന്നെ അവാന്തരവിഭാഗമാണ് മുള്ളക്കുറുമർ. മുള്ളക്കുറുമരുടെ 'കുടി'കൾക്കു സമീപമാണ് കേണികൾ രൂപംകൊണ്ടത്. കുഞ്ഞ് ജനിക്കുന്നതുമുതൽ മരിച്ച് മണ്ണടിയുമ്പോഴും പകർന്നുനൽകുന്നത് കേണിയിലെ 'തീർഥ'ജലമാണെന്ന‌് അയുമ്പോൾ വറ്റാത്ത ഈ ജലസ്രോതസ്സിനെ അവർ എത്രമേൽ ജീവനോട് ചേർക്കുന്നു എന്നറിയാം. പണിയര്‍, കാട്ടുനായ്ക്കര്‍, അടിയര്‍, ഊരാളര്‍, കുറുമര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങള്‍ അവരുടെ ആരാധനയുടെ ഭാഗമായി കേണികളെ പരിഗണിച്ചു. ഒഴുകുന്ന നദിയേയും ശുദ്ധജലത്തേയും മലിനപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം കുലദൈവത്തിനു മുന്നില്‍ ഏറ്റ് പറയുന്നത് കാട്ടുനായ്ക്കര്‍ ഉള്‍പ്പെടെയുള്ള ആദിവാസി ജനസമൂഹത്തിന്റെ പതിവ് ആചാരരീതികളില്‍ ഒന്നാണ്. ഓരോ ഗ്രാമത്തിലേയും മുഴുവന്‍ മനുഷ്യര്‍ക്കും മാത്രമല്ല, മറ്റ് ജീവജാലങ്ങള്‍ക്കും ആവശ്യമായ ശുദ്ധജലം ലഭിച്ചിരുന്നത് ഇത്തരം കേണികളില്‍നിന്നു കൂടിയാണ്. .
കേണിയിൽനിന്ന് വെള്ളമെടുക്കാൻ പോകുമ്പോൾ ക്ഷേത്രത്തിലേക്കെന്ന പോലെ ചെരുപ്പ് അകലെ അഴിച്ചുവച്ചാണ് അവർ പോകുന്നത്. ചെരിപ്പിട്ട് കേണിക്ക് സമീപം പോകുന്നത് പാപമായാണ് അവർ കരുതുന്നത്. ഓരോ ദിവസവും കേണിയുടെ ചുറ്റുപാടും വൃത്തിയാക്കി മാത്രമേ വെള്ളമെടുക്കൂ. മൺമറഞ്ഞുപോയ പിതൃക്കൾക്ക് നേർച്ച നൽകുന്ന ഉത്സവമാണ് ഉച്ചാൽ. കേണിയിലെ വെള്ളം മാത്രമേ ഉച്ചാലിന് ഉപയോഗിക്കൂ. നെല്ല് വർഷത്തിൽ ആദ്യവിള കൊയ്യുമ്പോൾ കേണിയിലെ വെള്ളത്തിൽ മുക്കിയാണ് ദൈവപ്പുരയിലേക്ക് കൊണ്ടുപോകുന്നത്. ദൈവപ്പുരയിലെ ഏത് ചടങ്ങിനും കേണിയിലെ വെള്ളം മാത്രം. ജനനം, മരണം, വിവാഹം കുലത്തിൽ ഒരു കുഞ്ഞ് ജനിച്ചാൽ ആദ്യം നാവിൽ പകർന്നുകൊടുക്കുന്നത് കേണിയിൽനിന്ന് അപ്പോൾ എടുത്ത നറുംവെള്ളമാണ്. മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിക്കുന്നതും കേണിയിലെ വെള്ളമാണ്. ഇങ്ങനെ വിശ്വാസവും ആചാരങ്ങളുമായി അത്രയ്ക്ക് ഇഴചേർന്ന് കിടക്കുന്നു കേണികൾ. കുടുംബത്തിലേക്ക് വിവാഹം കഴിച്ചുകൊണ്ടുവരുന്ന പെണ്ണ് കേണിയിൽനിന്ന് ഒരു കുടം വെള്ളമെടുത്തിട്ടുവേണം അകത്തുകടക്കാൻ. ആർത്തവകാലത്ത് സ്ത്രീകൾ കേണിയിൽനിന്ന് വെള്ളമെടുക്കില്ല. പ്രസവിച്ച് മൂന്നുമാസം കഴിയുന്നതുവരെയും സ്ത്രീകൾ കേണിക്ക് സമീപത്തേക്ക് പോകാറില്ല. ത്രിസന്ധ്യ, നട്ടുച്ച എന്നിങ്ങനെ 'അസമയ'ങ്ങളിൽ കേണിയിൽനിന്ന് വെള്ളമെടുക്കില്ല. കുടിക്കാനും പാചകത്തിനുമല്ലാതെ അലക്കാനോ കുളിക്കാനോ ഈ വെള്ളം ഉപയോഗിക്കില്ല. വരൾച്ചയിലും നിറഞ്ഞ് മിക്ക കേണികളും ചതുപ്പുനിലങ്ങളോട് ചേർന്നാണുള്ളത്. ഇപ്പോൾ കുടികളിലെ മിക്ക വീടുകളിലും കിണറുകളുണ്ട്. വനനശീകരണവും ആധുനിക നിർമ്മാണ പ്രവർത്തനങ്ങളും കേണികളുടെ നശീകരണത്തിന് വഴിയൊരുങ്ങി. എന്നാലും കേണികളെ അവർ കൃഷ്ണമണി പോലെ കാത്തുപോരുന്നു. ഒരിക്കലും വറ്റാത്ത കേണികൾ 1983ൽ വയനാട്ടിൽ കടുത്ത വരൾച്ച നേരിട്ടപ്പോഴും അന്നും കേണികൾ സമൃദ്ധമായി നിറഞ്ഞുകിടന്നു.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: