ഇലക്ഷൻ- ജയിച്ചവരോടും തോറ്റവരോടും
Автор: സഞ്ചാരം സന്ദേശം
Загружено: 2025-12-12
Просмотров: 1229
Описание:
ജുമുഅ ഖുതുബ
⭕ ഇലക്ഷൻ- ജയിച്ചവരോടും തോറ്റവരോടും
🎤 സാജിദ് നദ്‌വി ഈരാറ്റുപേട്ട
🕌 ഹിറാ മസ്ജിദ് എരുമേലി
🗓️ 12- 12- 25
അധികാര കേന്ദ്രങ്ങളിൽ തങ്ങളെ പ്രതിനിധീകരിക്കുന്നവരെ ജനം തെരഞ്ഞെടുക്കുന്ന വർത്തമാനകാല മാർഗമാണ് തെരഞ്ഞെടുപ്പുകൾ. പൊതു നന്‍മയെ കരുതി മുസ്ലിംകളും മറ്റ് മതസ്ഥരും വിവിധ കക്ഷികളിലും രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിക്കുന്നുണ്ട്. അടിസ്ഥാനപരമായി ഇതിന് പ്രശ്നമില്ല. പക്ഷെ തിന്‍മയുമായി ബന്ധപ്പെടേണ്ടി വരരുത്. സത്യത്തിൽനിന്ന് മാറിനിൽക്കേണ്ടി വരരുത്, അക്രമത്തിനും ശത്രുതക്കും ഇടവരുത്തുന്നതാവരുത്.
ഒരു കൂട്ടർ ജയിക്കുകയും മറുപക്ഷം പരാജയപ്പെടുകയും ചെയ്യുന്ന ഇത്തരം സന്ദർഭങ്ങളിലെ ഇസ്ലാമിക നിലപാട് പരിശോധിക്കുന്നത് നല്ലതാണ്. മതകീയമോ ചിന്താപരമോ ആയ എതിരാളികളോടുള്ള തോൽവിയിലും ജയത്തിലും പുലർത്തേണ്ട കൃത്യമായ മാനദണ്ഡങ്ങൾ ഇസ്‌ലാമിലുണ്ട്. നീതി, കരുണ, അവകാശ സംരക്ഷണം, മനുഷ്യൻ എന്ന നിലയിലുള്ള ആദരവ് എന്നതൊക്കെ അതിൽ പരിഗണിക്കേണ്ടതാണ്.
﴿لَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا﴾
അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ നീതി ചെയ്യാതിരിക്കരുത്.
തെരഞ്ഞെടുപ്പ് വിജയം അനുഗ്രഹമാണ് എന്നതു പോലെ Responsibilityയും Accountabilityയും ഉള്ളതാണ്. അതിനാൽ രാഷ്ട്രീയ വിജയം അഹങ്കാരത്തിന് വഴിവക്കുന്നതിനു പകരം കൃതജ്ഞത പ്രകടിപ്പിക്കാനുള്ള അവസരമാക്കണം.
إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ • فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ
ശുക്ർ ചെയ്യുകയും ഇസ്തിഗ്ഫാർ ചെയ്യുകയും ചതിപ്രയോഗങ്ങളിൽ നിന്ന് മാറിനിൽക്കുകയും വേണം. അതിനാൽ ജയിച്ചവൻ മനസ്സിലാക്കേണ്ടത്, സ്ഥാനം കിട്ടി എന്നതിനേക്കാൾ അപ്പുറം അല്ലാഹു ഒരു ഉത്തരവാദിത്വം തന്ന് തന്നെ പരീക്ഷിച്ചതാണ് എന്നാണ്. ജയം കിട്ടിയാൽ വിനയം കാണിക്കുകയും അല്ലാഹുവിന് ശുക്ർ ചെയ്യുകയും വേണം. ജനങ്ങളെ ഐക്യപ്പെടുത്താനുള്ള നീക്കം നടത്തണം. കൂടെ മത്സരിച്ചവരെ ആദരിക്കണം പരിഹാസവും കളിയാക്കലും ഉപേക്ഷിക്കണം
قال ﷺ: “ليس منا من دعا إلى عصبية”
പിന്നെങ്ങനെ പരസ്പരം വിദ്വേഷം ജനിപ്പിക്കാൻ കഴിയും
ആഘോഷങ്ങളാവാം. ആഹ്ലാദ പ്രകടനങ്ങളും അനുമോദന സദസ്സുകളും അനുവദിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ചില ചിട്ടവട്ടങ്ങളുണ്ട്.
തക്ബീറും തഹ്മീദും ശുക്റിന്‍റെ സുജൂദും കൃതജ്ഞത വചനങ്ങളും ഉള്ള ആഹ്ലാദ പ്രകടനം, അതിൽ സ്വദഖയും നന്മകളും ഉണ്ടാവണം. ആൾക്കൂട്ടങ്ങളിൽ ഇസ്ലാമിക ചിട്ടകൾ പാലിക്കണം. ജനമനസ്സുകളിൽ സന്തോഷം ഉണ്ടാക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാവണം. ശബ്ദ മലിനീകരണം ഉണ്ടാക്കരുത്. വഴി തടസ്സപ്പെടുത്തരുത്. പൊങ്ങച്ച പ്രകടനത്തിന്‍റെയും അഹങ്കാരത്തിന്‍റെയും വാക്കുകൾ ഉണ്ടാകരുത്. കളിയാക്കുകയും ചീത്ത വിളിക്കുകയും ചെയ്യരുത്. ദുർവ്യയവും ധൂർത്തും പാടില്ല. വിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യം വിളിക്കരുത്.
وَلَا تَمْشِ فِي الْأَرْضِ مَرَحًا
സന്തോഷ പ്രകടനം ഇസ്ലാം തടഞ്ഞിട്ടില്ല. അതിൽ പാപം ഉണ്ടാകരുതെന്നേയുള്ളൂ.
തെരഞ്ഞെടുപ്പ് പരാജയവും ഒരു പരീക്ഷണമാണ്. മുസ്ലിമും തോൽക്കും അല്ലാത്തവരും തോൽക്കും. പക്ഷെ പരാജയം ഒരിക്കലും അഗാധ ഗർത്തത്തിലേക്കുള്ള വീഴ്ചയല്ല. മറിച്ച് ക്ഷമയും നിഷ്കളങ്കതയും ഉണ്ടോയെന്ന പരീക്ഷണമാണ്.
وَعَسَىٰ أَنْ تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَكُمْ
അതിനാൽ തോറ്റവൻ നിന്ദക്കോ പരിഹാസത്തിനോ ഭർത്സനത്തിനോ വിധേയനാവേണ്ടവനല്ല.
يقول رسول الله محمد صلى الله عليه وسلم: وإن أصابك شيء، فلا تقل لو أني فعلت كان كذا وكذا، ولكن قل: قدر الله وما شاء فعل، فإن لو تفتح عمل الشيطان (مسلم)
സ്വയം വിലയിരുത്തൽ നടത്തണം, ജനഹിതം മാനിക്കണം. മറ്റൊരു തലത്തിൽ നിന്ന് ജനസേവനം തുടരണം. തോറ്റതോർത്ത് എല്ലാം നഷ്ടപ്പെട്ടു എന്നു കരുതി ഇരിക്കരുത്. നബി(സ)യുടെ ഒരു ദുആയുണ്ട്.
"اللهم لا تجعل الدنيا أكبر همّنا"
الحمد لله رب العالمين، وأشهد أن لا إله إلا الله، وأشهد أنّ محمدًا عبده ورسوله، أما بعد:
മുസ്ലിംകളും ഇതര മതസ്ഥരും നാട്ടിൽ സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്. രാഷ്ട്രീയ പാർട്ടികളിലും പാർലമെന്‍റിലും പഞ്ചായത്തിലും മുസ്ലിമിന് മറ്റുള്ളവരുടെ കൂടെ പ്രവർത്തിക്കേണ്ടി വരും. ഇത് അനുവദിക്കപ്പെട്ട കാര്യമാണ്. ചില പൊതു നന്മകൾക്കു വേണ്ടി, നീതിയുടെ സംസ്ഥാപനത്തിനു വേണ്ടി. മറ്റുള്ളവരുടെ വിശ്വാസത്തെ മാനിച്ചു കൊണ്ടും നമ്മുടെ ആദർശത്തെ അടിയറവ് വക്കാതെയും അത്തരം സന്ദർഭങ്ങളിൽ മുന്നോട്ടു പോകണം. മദീനയിൽ നബി (സ)യും സ്വഹാബികളും ജീവിച്ചത് മറ്റു മതസ്ഥർക്കൊപ്പം, നീതിയും അവകാശ സമത്വവും കുടികൊള്ളുന്ന രാഷ്ട്രീയ സഖ്യങ്ങൾ രൂപപ്പെടുത്തി തന്നെയാണ്.
لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلم يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ
ഇലക്ഷനു ശേഷവും ഐക്യം നിലനിൽക്കണം. തെരഞ്ഞെടുപ്പ് ഒരു നിശ്ചിത സന്ദർഭത്തിൽ വരുന്നതാണ്. പക്ഷെ ജീവിതം എന്നും തുടർന്നു പോരുന്നതാണ്. ജനക്ഷേമ പ്രവർത്തനങ്ങൾ ജയിച്ച കക്ഷിക്ക് ഒറ്റക്ക് നിർവഹിക്കാൻ കഴിയുന്നതല്ല. സമൂഹത്തിന്‍റെ സഹകരണത്തിലൂടെയേ അത് സാധിക്കുകയുള്ളൂ.
وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى
അതിനാൽ റിസൽട്ട് പബ്ളിഷ് ചെയ്തു കഴിഞ്ഞാൽ, തർക്കങ്ങൾ അവസാനിപ്പിക്കണം. മനസ്സുകൾ ഐക്യപ്പെടണം, എല്ലാവരും ഒരുമിച്ച് നാടിന്‍റെ പുരോഗതിക്കായി യത്നിക്കണം.
അതിനൊക്കെ അപ്പുറം സമുദായത്തിന്‍റെ കെട്ടുറപ്പ് തകരാതെ നോക്കണം. ഡെമോക്രസി യുദ്ധമൊന്നുമല്ല. തെരഞ്ഞെടുപ്പുകൾ തെറി വിളിക്കാനുള്ള ഇടവുമല്ല. ജനസേവനത്തിനുള്ള വഴി മാത്രമാണ്. ഇലക്ഷൻ കഴിഞ്ഞാലും സാഹോദര്യം ബാക്കിയുണ്ടാവണം,
إِنَّمَا الْمُؤْمِنُونَ إِخْوَةٌ
എത്ര മനോഹരമായിട്ടാണ് നബി (സ) നമ്മളെ വർണിച്ചത്
اللهم اجمع قلوبنا على الهدى، ولا تجعل للشيطان فيها مدخلًا ولا نصيبًا.
اللهم بارك للفائزين، وأعنهم على الأمانة، واهدهم للعدل والإحسان.
اللهم ألّف بين المسلمين وغيرهم على الخير، واجمعهم على مصالح أوطانهم.
اللهم اجعل النصر تواضعًا، والهزيمة صبرًا، واجعل البلد آمنًا مطمئنًا وسائر بلاد المسلمين.
وصلى الله على نبينا محمد، وعلى آله وصحبه أجمعين.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: