VENNiMALA BUNGALOW (ചാനൽ ഒന്ന് സസ്ക്രബ് ചെയ്യണെ ) വെണ്ണിമല ബംഗ്ലാവ് Dr. mary punnan Benglaw
Автор: Jomon's vlog malayalam
Загружено: 2021-01-08
Просмотров: 3846
Описание:
ഡോ. മേരി പുന്നൻ ലൂക്കോസ്
ഇത് ഡോ.മേരി പുന്നൻ ലൂക്കോസ്. ഇവരുടെ ജന്മസ്ഥലം അയ്മനം ആണെങ്കിലും വിവാഹം ചെയ്തത് വെള്ളൂർ കന്നുകുഴി എന്ന കുടുംബത്തിലെ അംഗവും തിരുവിതാംകൂർ രാജ്യത്തെ ജഡ്ജിയുമായിരുന്ന ജസ്റ്റിസ്. പുന്നൻ ലൂക്കോസ് എന്ന വ്യക്തിയെ ആണ്. ഡോ.മേരിപുന്നൻ ലൂക്കോസ് വിദേശസർവ്വകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദം എടുത്ത ആദ്യ കേരളീയവനിതയാണ്. തിരുവിതാംകൂറിലെ ആദ്യ വനിതാ ഹെൽത്ത് സർവ്വീസ് ഡയറക്ടർ, കേരളത്തിൽ ആദ്യമായി സിസേറിയൻ ശസ്ത്രക്രിയയിലൂടെ കുട്ടിയെ എടുത്തതും ഇവരാണ്(1920-ൽ) ഇന്ത്യയിലെ ആദ്യ വനിതാ സർജൻ ജനറൽ (1938)പദവി നേടിയതും ഈ മഹതിയാണ്. തിരുവിതാംകൂർ മഹാരാജാസ് കോളേജിൽ(ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്)പ്രവേശനം നേടി, ബിരുദം എടുത്ത ആദ്യ വനിതയും, തിരുവിതാംകൂറിലെ ആദ്യ വനിതാബിരുദധാരിയും, തിരുവിതാംകൂർ ലെജിസ്ളേറ്റീവ് കൗൺസിൽ മെംബർ ആയ ആദ്യവനിതയും(1922) ഡോ.മേരി ആയിരുന്നു. ഇത്രയധികം റെക്കോർഡ് ഉടമയായ ഒരു സ്ത്രീരത്നം വെള്ളൂർക്കാരുടെ നാട്ടുകാരിയായിരുന്നു എന്നത് തികച്ചും അഭിമാനകരമായ സംഗതിയാണ് എന്നതിൽ സംശയമില്ല....നിഗൂഢതയുടെ പുന്നൻ മേരി ബംഗ്ലാവ്
മീനടം വെന്നിമല കോട്ടക്ക് സമീപത്താണ് ഏക്കർ കണക്കിന് വ്യാപിച്ചു കിടക്കുന്ന റബ്ബർ തോട്ടത്തിന്റെ നടുവിലുള്ള പുന്നൻ മേരി ബംഗ്ളാവ് , ഏഴാം മൈലിൽനിന്നു വെന്നിമലക്കുള്ള വഴിയേ ഒരു കിലോമീറ്റർ ദൂരം പിന്നിട്ടാൽ ഈ ചരിത്ര പ്രസിദ്ധമായ ബംഗ്ളാവിനു മൂന്നിലെത്താം, വിജനമായ പ്രദേശത്തെ ഈ ബംഗ്ളാവ് പല സാങ്കൽപ്പിക കഥകളുടെയും ഉറവിടമാണ് , ഈ ബംഗ്ലാവിനെ ചുറ്റിപറ്റി പേടിപ്പിക്കുന്ന നിരവധി കഥകൾ പ്രചരിപ്പിച്ചിട്ടുണ്ട്, അമൂല്യമായ പല സസ്യങ്ങളും മരങ്ങളും ഇവിടുണ്ട് , ഇപ്പോൾ ഇവിടെ താമസിക്കുന്ന ഇവിടുത്തെ തൊഴിലാളികൾ കൂടുതൽ വിവരങ്ങൾ നൽകാനോ ആരെയും ബംഗ്ളാവിനുളളിലേക്ക് കടത്തിവിടാനോ തയ്യാറല്ല . പ്രകൃതിയുടെ മാസ്മരികതയും നിഗൂഢതയും നിറഞ്ഞ ഈ പ്രദേശത്തെയും ബംഗ്ളാവിനെയും കുറിച്ച് ധാരാളം കഥകൾ പ്രചരിക്കുന്നുണ്ട് . വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും വിവാദമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും
പറഞ്ഞു കേട്ട മൂത്തശ്ശി കഥകളിലെ പ്രേതക്കോട്ടകളെ അനുസ്മരിപ്പിക്കും വിധം നിഗൂഢതകൾ പേറിയ നിശബ്ദത സ്മാരകമായി പുന്നമേരിയുടെ ബംഗ്ളാവ് തലയുയർത്തി നില്കുന്നു . ഡോക്ടർ മേരി പുന്നൻ ലൂക്കോസ് എന്ന പ്രഗത്ഭയായ ഡോക്ടർ നു സ്വന്തമായിരുന്നു ഈ ബംഗ്ളാവ് . വെള്ളൂർ കന്നുകുഴി കുടുംബാംഗമായ ജസ്റ്റിസ് പുന്നൻ ലൂക്കോസ് ന്റെ പത്നിയും ഇന്ത്യയിലെ തന്നെ പ്രഗത്ഭയായ ഗൈനെക്കോളജിസ്റ് ഉം ആയിരുന്നു dr. മേരി പുന്നൻ . തിരുവിതാംകൂർ രാജാവ് സമ്മാനമായി പതിച്ചുനല്കിയതാണ് ഈ ബംഗ്ലാവും ഏക്കറുകണക്കിന് വരുന്ന ഭൂമിയുമെന്നു പഴമക്കാർ പറഞ്ഞു കേൾക്കാറുണ്ട് . എന്തുതന്നെയായാലും പഴംകഥകളിലെ കേൾക്കാൻ ആകാംഷ ഉളവാക്കുന്ന ഒരേടാണ് ഈ ബംഗ്ലാവിനെ ചുറ്റി പറ്റിയുള്ള കഥകൾ . റബ്ബർ മരങ്ങളാൽ ചുറ്റപ്പെട്ട വലിയ തോട്ടത്തിനു നടുവിലാണ് ബംഗ്ളാവ് സ്ഥിതിചെയുന്നത് , റോഡ് അരികിലെ കാലപ്പഴക്കം ചെന്ന മതിലും ഇരുമ്പുകമ്പിയിൽ തീർത്ത ഗെയിറ്റും ഒറ്റ നോട്ടത്തിൽ ഇൻ ഗോസ്റ് ഹവ്സ് ഇൻ എന്ന മലയാള സിനിമയിലെ കൊട്ടാരത്തെ ഓർമിപ്പിക്കും വിധമാണ് . ഗേറ്റ് കടന്നു ഉള്ളിലേയ്ക്ക് നടന്നാൽ ഇരുവശവും റബ്ബർ മരങ്ങളും കുറ്റികാടുകളുമാണ് പറമ്പിൽ ഉടനീളം ധാരാളം ചൂളമരങ്ങളും സ്ഥിതിചെയ്യുനുണ്ട് . ഇന്ന് കാണുന്ന പോലുള്ള വഴിയും വഴിവിളക്കുകളും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ആ വഴിയേ നടന്നു പോവുക ദുര്ഘടമായിരുന്നു , രാത്രികാലങ്ങളിൽ ചൂള മരങ്ങളിൽ കാറ്റുപിടിക്കുമ്പോൾ ചൂളം വിളിക്കുന്നപോലുള്ള ശബ്‌ദങ്ങൾ ഉണ്ടാകാറുണ്ട് , പിന്നിൽ നിന്ന് ഏതോ അമാനുഷിക ശക്തി വിളിക്കുന്നതാണ് എന്ന് കരുതി ഭയന്നോടിയവരും കുറവല്ല നമ്മുടെ നാട്ടിൽ. കാലമേറെ കഴിഞ്ഞിട്ടും ഇന്നും ബംഗ്ലാവിനെ ചുറ്റിപ്പറ്റിയുള്ള പ്രേതകഥകൾക്കു യാതൊരു മാറ്റവും വന്നിട്ടില്ല എന്നതാണ് സത്യം . എന്നിരുന്നാളും പല ദേശത്തു നിന്നായി നിരവധി ആളുകൾ ഈ ബംഗ്ലാവ് സന്ദർശിക്കാനായി എത്തുന്നുണ്ട് . സായംകാലങ്ങളിൽ തണൽ വീണ ഈ വഴിയേ ഫോട്ടോഷൂട്ടിനായും നിരവധി ആളുകൾ എത്തിച്ചേരാറുണ്ട് . സന്ധ്യമയങ്ങുന്ന നേരങ്ങളിൽ അസ്തമയ സൂര്യൻ ചക്രവാളത്തിൽ മറഞ്ഞു തുടങ്ങുമ്പോൾ , കൂമനും കുറുനരിയും രാവിനെ കൂവി ഉണർത്തുമ്പോൾ , നിലാവ് മങ്ങിയ മാനത്തു കടവാവലുകൾ ഇരതേടി ഇറങ്ങുമ്പോൾ , കാറ്റിലാടി ഉലയുന്ന ചൂളമരങ്ങൾ ചൂളമടിച്ചു തുടങ്ങുമ്പോൾ , നിഗൂഢമായ തന്റ്റെ സൗന്ദര്യവും പേറി ഡോക്ടർ മേരി പുന്നന്റെ ബംഗ്ലാവ് ശിരസ്സുയർത്തി നിൽക്കുന്ന ആ കാഴ്ച്ച ഏത് ധീരന്റേയും ഉള്ളിൽ ഭയത്തിന്റെ ഒരു കനൽ കോരിയിടുമെന്നത് സംശയമില്ലാത്ത കാര്യമാണ്. വിശ്വാസമോ അന്ധവിശ്വാസമോ എന്ത് തന്നെയായാലും ഇത് പോലൊരു ബംഗ്ലാവ് നമ്മുടെ നാട്ടിൽ ഉണ്ടെന്നത് അഭിമാനിക്കാവുന്ന കാര്യമല്ലേ...
ഇനീ നമുക്ക് മേരി പുന്നനെ പറ്റിയറിയാം
തിരുവിതാംകൂറില്‍ നിന്നുള്ള ഡോ.മേരി പുന്നന്‍ ലൂക്കോസാണ് നിയമനിര്‍മാണസഭാംഗമായ ആദ്യ ആദ്യ ഇന്ത്യന്‍ വനിത, ചരിത്രത്തിൽ ഇടം പിടിച്ച ഈ വനിത നമ്മുടെ നാട്ടുകാരിയാണ് എന്നത് നമുക്ക് അഭിമാനിക്കാം ,പാശ്ചാത്യ വൈദ്യബിരുദം ലഭിച്ച ആദ്യ മലയാളിയായിരുന്ന ഡോക്ടർ ടി. ഇ. പുന്നന്റെ മകളായി1886 ആഗസ്റ്റ് രണ്ടിന് കോട്ടയത്ത് ജനിച്ച മേരി പുന്നൻ ലൂക്കോസ്. (1886-1976) വിവാഹം കഴിച്ചത് പാമ്പാടി വെള്ളൂർ കന്നുകുഴി കുടുംബത്തിലെ അംഗവും തിരുവിതാംകൂർ രാജ്യത്തെ ജഡ്ജിയുമായിരുന്ന ജസ്റ്റിസ് K. K ലൂക്കോസ് നെയായിരുന്നു , തിരുവിതാംകൂറിലെ നിയമസഭാകൗൺസിലർ ആരോഗ്യവകുപ്പിനെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. മേരി പുന്നൻ ലൂക്കോസ് 1924ൽ നിയമിതയായി. ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ ഏതെങ്കിലും നിയമനിർമ്മാണസഭയിലേക്കു് നാമനിർദ്ദേശം ചെയ്ത ആദ്യസംഭവമായിരുന്നു ഇതു്. വൈദ്യബിരുദം നേടിയ ആദ്യത്തെ കേരളീയ വനിത,
ചരിത്രത്തിൽ ഇടം പിടിച്ച ഈ മഹത് വനിതയുടെ സ്മരണക്കായി ഈ ബംഗ്ലാവ് സൂക്ഷിക്കുകയും പൊതുജനങ്ങൾകായ് തുറന്നുകൊടുക്കുകയും , ചരിത്ര വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ സംരക്ഷിച്ചു നിലനിർത്തി ടൂറിസത്തിനായ് വിട്ടുനല്കണമെന്നാണ് പ്രദേശ വാസികൾക്ക് പറയാനുള്ളത് ...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: