3 പ്രാർത്ഥനകൾ_മയ്യിത്ത് കാണുമ്പോള്‍, രോഗിയെ സന്ദർശിക്കുമ്പോൾ, കണ്ണേറ് നിന്നും രക്ഷനേടാൻ_ഹുസൈൻ സലഫി
Автор: Thwayyib kondotty
Загружено: 2023-07-06
Просмотров: 20
Описание:
لآ اِلَهَ اِلّا اللّهُ مُحَمَّدٌ رَسُوُل اللّهِ
_*🤲🏻മൂന്ന് പ്രാർത്ഥനകൾ*_:
🤲🏻മയ്യിത്ത് കാണുമ്പോള്‍ - രോഗിയെ സന്ദർശിക്കുമ്പോൾ - കണ്ണേറ് നിന്നും രക്ഷനേടാൻ -
🎙ഹുസൈൻ സലഫി
⏰ 10:54 മിനുട്ട്
• പ്രാർത്ഥനകൾ : മയ്യിത്ത് കാണുമ്പോള്‍ - രോഗ...
__________________
🤲🏻മയ്യിത്ത് കാണുമ്പോള്‍ മയ്യിത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുക
اللهُـمِّ اغْفِـرْ لِـفُلاَنٍ (باسـمه) وَارْفَعْ دَرَجَتَـهُ في المَهْـدِييـن ، وَاخْـلُفْـهُ في عَقِـبِهِ في الغابِـرين، وَاغْفِـرْ لَنـا وَلَـهُ يا رَبَّ العـالَمـين، وَافْسَـحْ لَهُ في قَبْـرِهِ وَنَـوِّرْ لَهُ فيه
അല്ലാഹുവേ, ഇന്നയാള്‍ക്ക് (പേര് പറയാം) പൊറുത്ത് കൊടുക്കേണമേ. സന്മാര്‍ഗികളുടെ ഇടയില്‍ അദ്ദേഹത്തിന്റെ പദവി നീ ഉയര്‍ത്തേണമേ. ഇയാളുടെ ശേഷം ഇവിടെ അവശേഷിക്കുന്നവരുടെ കൂട്ടത്തില്‍ ഇയാളുടെ പിന്‍ഗാമികളില്‍ നിന്ന് ഇയാളുടെ അഭാവം പരിഹരിക്കേണമേ. ലോകരക്ഷിതാവായ റബ്ബേ, ഇയാള്‍ക്കും ഞങ്ങള്‍ക്കും നീ പൊറുത്ത് തരേണമേ. അദ്ദേഹത്തിന്റെ ഖബര്‍ വിശാലമാക്കി കൊടുക്കുകയും അതില്‍ പ്രകാശം (സ്വര്‍ഗദര്‍ശനം) ചൊരിയുകയും ചെയ്യേണമേ.(മുസ്ലിം:920)
അതേപോലെ നമുക്ക് അറിയാവുന്ന ഏത് ഭാഷയിലും ഇപ്രകാരം പ്രാ൪ത്ഥിക്കാവുന്നതാണ്.
▫രോഗിയെ സന്ദര്‍ശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
📚നബി(സ) രോഗിയെ സന്ദര്‍ശിച്ചാല്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.
لاَبَأْسَ طَهُورٌ إِنْ شَاءَ اللهُ
(البخاري:٥٦٥٦)
സാരമില്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ പാപശുദ്ധിയും സുഖംപ്രാപിക്കലുമുണ്ടാകും
أَسْأَلُ اللهَ الْعَظِيمِ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ (سبع مرات)
( صححه الألباني في سنن أبي داود:٣١٠٦ وفي سنن الترمذي׃٢٠٨٣ )
അതിഗാംഭീര്യമുള്ള ‘അര്‍ശ്’ന്‍റെ (അല്ലാഹുവിന്‍റെ പരമാധികാര പീഠത്തിന്‍റെ) റബ്ബും, അതിമഹത്വമുള്ളവനുമായ അല്ലാഹുവിനോട് താങ്കള്‍ക്ക് രോഗശമനം വരുത്തുവാന്‍ ഞാന്‍ തേടുന്നു (ഏഴ് തവണ പറയുക)
📚നബി(സ) അരുളി : ഇങ്ങനെ ദൃഢവിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ ആ രോഗിക്ക് അല്ലാഹു ആ രോഗം മാറ്റിക്കൊടുക്കാതിരിക്കില്ല!
(അബൂദാവൂദ്: 3106 -അൽബാനി സ്വഹീഹാക്കിയത്)
〰〰▫📚▫〰〰
▫സന്താനങ്ങളുടെ രക്ഷക്കുള്ള പ്രാര്‍ത്ഥന
നബി (സ) ഹസന്‍, ഹുസൈന്‍ (റ) എന്നിവര്‍ക്ക് (പിശാചില്‍ നിന്നും, കണ്ണേറില്‍ നിന്നും…) അല്ലാഹുവിന്‍റെ രക്ഷ ലഭിക്കുവാന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു:
أُعِيذُكُم (أو: أُعِيذُكُمَا) بِكَلِمَاتِ اللهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ ، وَمِنْ كُلِّ عَيْنٍ لاَمَّةٍ
(البخاري:٣٣٧١ وصححه الألباني في سنن أبي داود:٤٧٣٧)
എല്ലാ പിശാചില്‍ നിന്നും, (കണ്ണേറില്‍ നിന്നും…), എല്ലാ അപകടകരമായ ജീവികളില്‍ നിന്നും, എല്ലാ ദുഷ്ട കണ്ണുകളില്‍ നിന്നും (എല്ലാ കണ്ണേറില്‍ നിന്നും) അല്ലാഹുവിന്‍റെ പരിപൂര്‍ണ്ണമായ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് നിങ്ങള്‍ക്ക് രക്ഷലഭിക്കുവാന്‍ ഞാന്‍ അല്ലാഹുവിനോട് തേടുന്നു.
(ഇവിടെ ഒരാൾക്കു വേണ്ടിയാണെങ്കിൽ أُعِيذُكَ എന്നും രണ്ടാളുകൾക്കുവേണ്ടിയാണെങ്കിൽ أُعِيذُكُمَا എന്നും, രണ്ടിൽ കൂടുതൽ ആളുകൾക്കാണെങ്കിൽ أُعِيذُكُمْ എന്നുമാണ് ആദ്യത്തിൽ പറയേണ്ടത്.)
▫സ്വയരക്ഷക്കുള്ള പ്രാർത്ഥന
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لامَّةٍ
എല്ലാ പിശാചില്‍ നിന്നും, (എല്ലാ സിഹ്റില്‍ നിന്നും…), എല്ലാ അപകടകരമായ ജീവികളില്‍ നിന്നും, എല്ലാ ദുഷ്ട കണ്ണുകളില്‍ നിന്നും, (എല്ലാ കണ്ണേറില്‍ നിന്നും), അല്ലാഹുവിന്‍റെ പരിപൂര്‍ണ്ണമായ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് ഞാന്‍ അല്ലാഹുവിനോട് രക്ഷതേടുന്നു.
എല്ലാ പിശാചില്‍ നിന്നും, അറിഞ്ഞുകൊണ്ടും അറിയാതെയുമുണ്ടാകാവുന്ന എല്ലാ കണ്ണേറില്‍ നിന്നും, സിഹ്റില്‍ നിന്നും, ശപിക്കുന്നവരില്‍ നിന്നും, അസൂയാലുക്കളില്‍ നിന്നും… അല്ലാഹുവിന്‍റെ രക്ഷ ലഭിക്കുവാന്‍ നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ കൽപിച്ചു.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: