PATHIYAN SHARKARA | CENTRAL TRAVANCORE JAGGERY | ഭൂപ്രദേശ സൂചിക ലഭിച്ച പതിയൻ ശർക്കര |
Автор: ANICKADU VISION
Загружено: 2024-08-08
Просмотров: 661
Описание:
ഭൂപ്രദേശ സൂചിക ലഭിച്ച പതിയൻ ശർക്കര
തിരുവല്ല, കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത മാധുരി കരിമ്പിനത്തിൽ നിന്നാണ് ഏറെ ഗുണമേൻമയും , മധുര്യമേറുന്നതുമായ പതിയൻ ശർക്കര രൂപം കൊള്ളുന്നത്.
ഭൂപ്രദേശസൂചിക ലഭിച്ച പ്രസിദ്ധമായ ഒരു ഉല്പന്നമാണ് മധ്യതിരുവിതാംകൂർ ശർക്കരയെന്ന പതിയൻ ശർക്കര'
ഒരു പ്രദേശത്തെ കാലാവസ്ഥ, ഭൂപ്രകൃതി, പരമ്പരാഗത കൃഷി-സംസ്കരണ രീതികൾ, മണ്ണിന്റെ പ്രത്യേകതകൾ എന്നിവ ഒത്തുചേരുന്നതുവഴി ഉയർന്ന ഗുണമേന്മ കൈവരുന്ന ഉത്പന്നങ്ങളെയാണ് ഭൂപ്രദേശസൂചകങ്ങളായി അംഗീകരിക്കുന്നത്. ജൈവ രീതിയിൽ കൃഷി ചെയ്യുന്ന കരിമ്പിൽ നീരിൽ നിന്ന് ഉത്പാദിപ്പിക്കുന്നതിനാൽ ഏറെ ഔഷധ ഗുണമുള്ള ശർക്കരയായും അറിയപ്പെടുന്നു. യാതൊരു മായവും പ്രിസർവേറ്റിവ്സും ചേർക്കാത്ത പതിയൻ ശർക്കരയിൽ പഞ്ചസാരക്കു പുറമേ ഇരുമ്പും ഫോസ്ഫറസും മറ്റു പോഷകങ്ങളും അടങ്ങിയിരിക്കുന്നു.
മറ്റു ശർക്കരകളെ ക്കാൾ ഗുണമേൻമയുള്ള ഈ ഉല് പ്പന്നം ഉപ്പുരുചിയും, മാലിന്യങ്ങൾ ഇല്ലാത്തതും, മാധുര്യമേറിയതും രുചികരവുമാണ്. ഖരാവസ്ഥയിലോ , ദ്രാവക രൂപത്തിലോ അല്ലാതെ ' ചെറിയ തരികളായി കുഴമ്പു പരുവത്തിലാണ് നമുക്ക് പതിയൻശർക്കര ലഭിക്കുന്നത്.
ആയുർവേദ മരുന്നു കളിൽ ഉപയോഗിക്കാൻ ഈ ശർക്കര ഏറ്റവും ഉത്തമമാണ്.
തിരുവല്ല കാർഷിക ഗവേഷ കേന്ദ്രത്തോടു ചേർന്നുള്ള 20 ഏക്കർ സ്ഥലമാണ് കരിമ്പ്കൃഷിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഈ ഗവേഷണ കേന്ദ്രത്തിൽ ഉരുത്തിരിഞ്ഞ അത്യുൽപാദനശേഷിയുള്ളതും, വെള്ള കെട്ടിനെ അതിജീവിക്കുന്നതും, രോഗപ്രതിരോധശേഷിയുള്ളതുമായ മാധുരി, തിരുമധുരം, മധുരിമ, മധുമതി, എന്നീ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത് .
വിളവെടുപ്പിന് പാകമായ കരിമ്പ് മുറിച്ചെടുത്ത്കെട്ടുകളാക്കി ഉല്പാദന യൂണിറ്റിലെത്തിക്കുന്നു. വൃത്തിയാക്കിയ തണ്ട്
മെഷീനിലൂടെ കടത്തി കരിമ്പിൻ നീര് ശേഖരിക്കും. മാലിന്യങ്ങളില്ലാതെ അരിച്ചെടുക്കുന്ന നീര് ചെറിയ മോട്ടറിൻ്റെ സഹായത്തോടെ പാത്രത്തിൽ നിറക്കും . ഇവിടെ നിന്ന് ആവശ്യത്തിന് നീര് വലിയ അടുപ്പിൽ സ്ഥാപിച്ചിട്ടുള്ള ചെമ്പിലേക്കെത്തിച്ച് തിളപ്പിച്ച് കുറുക്കി ഇരുണ്ട് സ്വർണ്ണ നിറമായി കഴിയുമ്പോൾ ചതുരത്തിലുള്ള മരവിയിലേക്ക് പകർത്തുന്നു. രണ്ട് മണിക്കൂറോളം തുടർച്ചയായി ഇളക്കി പാകമായി കഴിയുമ്പോൾ കോരിയെടുത്ത് ഗുണമേന്മയുള്ള പ്ലാസ്റ്റിക് കണ്ടെയിനറുകളിൽ നിറക്കുന്നു. ഒരു കിലോ രണ്ട് കിലോ നാല് കിലോ എന്നി അളവുകളിലാണ് തൂക്കി നിറക്കുന്നത്. ശർക്കര നിറഞ്ഞ ഈ ജാറുകൾ ചൂടാറുന്നതിനായി ഒരു സ്റ്റോറിൽ അടുക്കി വയ്ക്കുന്നു. തുടർന്ന് ചൂട്ബാഷ്പ്പീകരിച്ച് പോയ ശേഷം അടപ്പ് ഇട്ട് അടച്ച് സ്‌റ്റിക്കറും പതിപ്പിച്ച് വില്പനക്കായി വിപണിയിൽ എത്തിക്കുന്നു. കേരളത്തിലെ കാർഷിക സർവ്വകലാശാലയുടെ എല്ലാ വിൽപ്പനശാലയിലൂടെയും ഇവടുത്തെ കൗണ്ടറിലൂടെയും ആവശ്യക്കാർക്ക് കിലോക്ക് 160 രൂപാ നിരക്കിൽ പതിയൻ ശർക്കരവാങ്ങാവുന്നതാണ് .
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: